ആഗോളതലത്തില്‍ പണപ്പെരുപ്പ നിരക്കുകള്‍ കുതിക്കുന്ന സാഹചര്യത്തില്‍ വായ്പ നിരക്ക് ഉയര്‍ത്തി യുഎസ് ഫെഡറല്‍ റിസര്‍വ്. വായ്പാ നിരക്കില്‍ 0.5 ശതമാനം (50 ബേസിസ് പോയിന്റ്) വര്‍ധനവാണ് ഏര്‍പ്പെടുത്തിയത്. 2000ന് ശേഷം ഇതാദ്യമായാണ് വായ്പാ നിരക്കില്‍ കുത്തനെ വര്‍ധനവുണ്ടാകുന്നത്. ഇതോടെ യുഎസിലെ പലിശ നിരക്കില്‍ 0.75 മുതല്‍ ഒരു ശതമാനം വരെ വര്‍ധനവുണ്ടാകും.
കോവിഡിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പലിശ നിരക്കാണിത്. ഇപ്പോഴുണ്ടായ 0.5 ശതമാനത്തിന്റെ വര്‍ധനവ് വായ്പ നിരക്ക് ഘട്ടംഘട്ടമായി ഉയര്‍ത്തുന്നതിന്റെ സൂചനയാണെന്നാണ് വിലയിരുത്തല്‍. അതേസമയം, സാമ്പത്തിക വളര്‍ച്ചയെ ബാധിക്കാതെ പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനുള്ള ശ്രമമാണ് നടത്തുന്നതെന് ഫെഡറല്‍ റിസര്‍വ് മേധാവി ജെറോ പവര്‍ വ്യക്തമാക്കി .
പ്രധാനമായും ട്രഷറിയും മോർട്ട്ഗേജ് ബോണ്ടുകളും അടങ്ങുന്ന ഒമ്പത് ട്രില്യൺ ഡോളറിന്റെ ഭീമമായ ബാലൻസ് ഷീറ്റ് കുറയ്ക്കുമെന്നും ഫെഡറല്‍ റിസര്‍വ് പ്രഖ്യാപിച്ചു. വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ, വാഹന വായ്പകൾ എന്നിവയുൾപ്പെടെ കാലക്രമേണ പല ഉപഭോക്താക്കൾക്കും ബിസിനസ്സുകൾക്കുമുള്ള വായ്പ നിരക്കുകള്‍ ഉയരും. ഭക്ഷണം, ഊർജം, എന്നിവയുടെ വില വര്‍ധിക്കുന്നതിനാല്‍ ചെലവ് കുറയ്ക്കുക എന്നതാണ് ഫെഡറല്‍ റിസര്‍വിന്റെ ലക്ഷ്യം.
English summary;US Federal Reserve raises lending rates
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.