
അമേരിക്കൻ സൈന്യത്തിന്റെ ഹെലികോപ്റ്ററും ഒരു യുദ്ധവിമാനവും അരമണിക്കൂർ വ്യത്യാസത്തിൽ തെക്കൻ ചൈനാക്കടലിൽ തകർന്നു വീണു. യുഎസ് നാവികസേനയുടെ വിമാനവാഹിനി കപ്പലിൽനിന്ന് പുറപ്പെട്ട എംഎച്ച് 60 ആർ സീഹോക്ക് ഹെലികോപ്റ്ററും യുദ്ധവിമാനവുമാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച രാവിലെ പതിവ് നിരീക്ഷണ പറക്കലിനിടയിലാണ് അപകടങ്ങളുണ്ടായത്. ആദ്യം ഹെലികോപ്റ്റർ തകരുകയും അതിനുശേഷം അരമണിക്കൂറിനുള്ളിൽ യുദ്ധവിമാനം തകരുകയുമായിരുന്നു. രണ്ട് വിമാനങ്ങളിലുമുണ്ടായിരുന്ന അംഗങ്ങളെയും രക്ഷപ്പെടുത്താൻ സാധിച്ചു. സംഭവം അസാധാരണമായ ഒന്നാണെന്നും ‘ഇന്ധനം തീർന്നത് കാരണമാകാം തകർന്നുവീണത്’ എന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. കടൽ വഴിയുള്ള വ്യാപാരത്തിന് ചൈന ഭീഷണി ഉയർത്തുന്നുവെന്ന് ആരോപിച്ചാണ് അമേരിക്ക ഈ മേഖലയിൽ സൈന്യത്തെ സ്ഥിരമായി വിന്യസിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.