
അമേരിക്കയും ഇന്തോനേഷ്യയും തമ്മിലുള്ള ഇറക്കുമതി തീരുവ 32 ശതമാനത്തിൽ നിന്ന് 19 ശതമാനമായി കുറയ്ക്കുന്ന ചരിത്രപരമായ വ്യാപാര കരാറിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയും ഒപ്പുവെച്ചു. കരാർ പ്രകാരം കൃഷി, ആരോഗ്യം, സാങ്കേതികവിദ്യ, വാഹനങ്ങൾ തുടങ്ങിയ മേഖലകളിലെ 99 ശതമാനം അമേരിക്കൻ ഉൽപ്പന്നങ്ങളുടെയും വ്യാപാര തടസ്സങ്ങൾ ഇന്തോനേഷ്യ നീക്കം ചെയ്യും. ഗാസ പുനർനിർമ്മാണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ വാഷിംഗ്ടണിൽ നടന്ന ‘ബോർഡ് ഓഫ് പീസ്’ യോഗത്തിനിടെയാണ് ഇരുനേതാക്കളും കരാർ അന്തിമമാക്കിയത്.
അമേരിക്കൻ കാർ സുരക്ഷാ മാനദണ്ഡങ്ങളും മലിനീകരണ നിയന്ത്രണ നിയമങ്ങളും ഇന്തോനേഷ്യ അംഗീകരിക്കും. കൂടാതെ മെഡിക്കൽ ഉപകരണങ്ങൾക്കും മരുന്നുകൾക്കും അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് സ്റ്റാൻഡേർഡ് നടപ്പിലാക്കാനും ഇന്തോനേഷ്യ സമ്മതിച്ചിട്ടുണ്ട്. ഇതിന് പകരമായി അമേരിക്കയിൽ നിന്നുള്ള പരുത്തിയും നൂലുകളും ഉപയോഗിച്ച് നിർമ്മിക്കുന്ന ഇന്തോനേഷ്യൻ തുണിത്തരങ്ങൾക്ക് ഇറക്കുമതി തീരുവയിൽ ഇളവ് നൽകാൻ വാഷിംഗ്ടൺ തീരുമാനിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തമാക്കാനും അമേരിക്കൻ ജനതയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും ഈ കരാർ സഹായിക്കുമെന്ന് യുഎസ് ട്രേഡ് പ്രതിനിധി ജെയ്മിസൺ ഗ്രീർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.