
നവംബർ 30 ന് ശേഷം ഇറക്കുമതികൾക്ക് അമേരിക്ക ഇന്ത്യയുടെമേല്‍ ഏർപ്പെടുത്തിയ പിഴ തീരുവ പിൻവലിക്കാൻ സാധ്യതയുണ്ടെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (സിഇഎ) വി അനന്ത നാഗേശ്വരൻ അറിയിച്ചു. നടന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക ചർച്ചകൾക്കിടയിൽ വ്യാപാര നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള സാധ്യതയെ സൂചിപ്പിക്കുന്നു. കൊൽക്കത്തയിൽ മർച്ചന്റ്‌സ് ചേംബർ ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേ അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 25 ശതമാനം എന്ന യഥാർത്ഥ പരസ്പര താരിഫ്, 25 ശതമാനം പിഴ താരിഫ് എന്നിവ രണ്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും എന്നാൽ കഴിഞ്ഞ രണ്ടാഴ്ചകളിലെ സമീപകാല സംഭവവികാസങ്ങളും മറ്റും കണക്കിലെടുക്കുമ്പോൾ,നവംബർ 30 ന് ശേഷം പിഴ താരിഫ് ഉണ്ടാകില്ലെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“ശിക്ഷാ താരിഫിലും പരസ്പര താരിഫുകളിലും അടുത്ത രണ്ട് മാസത്തിനുള്ളിൽ ഒരു പരിഹാരം ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു,” ഇന്ത്യയും യുഎസും തമ്മിലുള്ള തുടർച്ചയായ ചർച്ചകളെക്കുറിച്ച് പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അടുത്ത രണ്ട്മാസത്തിനുള്ളില്‍ അവസ്ഥയില്‍ മാറ്റം വരുമെന്ന് വിശ്വസിക്കുന്നതായും തനിക്ക് അങ്ങനെ തോന്നുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.