ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്താനുള്ള ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്‍റെ തീരുമാനത്തിനെതിരെ കാനഡയും ചൈനയും രംഗത്ത്.
തീരുമാനവുമായി മുന്നോട്ടുപോയാൽ ചൊവ്വാഴ്ച മുതൽ 30 ബില്യൺ കനേഡിയൻ ഡോളർ വിലമതിക്കുന്ന യു.എസ് ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് കനേഡിയൻ പ്രസിഡൻറ് ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. അതേസമയം, മാർച്ച് 10 മുതൽ ഏതാനും യു.എസ് ഉൽപന്നങ്ങൾക്ക് 10 മുതല്‍ 15 ശതമാനം വരെ അധിക തീരുവ ചുമത്തുമെന്ന് ചൈനീസ് ധനവകുപ്പും വ്യക്തമാക്കി.
125 ബില്യൺ കനേഡിയൻ ഡോളറിന്‍റെ യു എസ് ഉൽപന്നങ്ങൾക്ക് 21 ദിവസത്തിനുള്ളിൽ അധിക തീരുവ ഈടാക്കുമെന്നും ട്രൂഡോ പറഞ്ഞു. കാനഡക്കും മെക്‌സിക്കോക്കും എതിരെ യു.എസ് ചുമത്തിയ താരിഫുകളിൽ മാറ്റമില്ലെന്നും നേരത്തെ തീരുമാനിച്ച പോലെ മാർച്ച് നാലിന് പ്രാബല്യത്തിൽ വരുമെന്ന ട്രംപിന്‍റെ
പ്രസ്ഥാവനയ്ക്കെതിരെയാണ് പുതിയ നടപടി. കാനഡയിൽനിന്നും മെക്‌സിക്കോയിൽനിന്നുമുള്ള ഇറക്കുമതികൾക്ക് 25 ശതമാനം താരിഫുകളും ചൈനയിൽ
നിന്നുള്ള സാധനങ്ങൾക്ക് 10 ശതമാനം അധിക താരിഫുകളുമാണ് യു എസ് ചുമത്തിയത്. 30 ദിവസത്തിനുള്ളില്‍ കനേഡിയൻ ഉൽപന്നങ്ങൾക്ക് 25 ശതമാനം താരിഫും കനേഡിയൻ ഊർജ ഉൽപന്നങ്ങൾക്ക് 10 ശതമാനം താരിഫും ചുമത്താനുള്ള യു.എസ് ഭരണകൂടത്തിന്‍റെ പുതിയ തീരുമാനത്തിനെതിരെയാണ് ട്രൂഡോയുടെ പ്രതികരണം. യു എസ് വ്യാപാര നടപടി പിൻവലിക്കുന്നതുവരെ തങ്ങളുടെ താരിഫുകൾ നിലനിൽക്കുമെന്നും ട്രൂഡോ കൂട്ടിച്ചേർത്തു. 25 ശതമാനം തീരുവ ചുമത്തിയാൽ രാജ്യം അതിനെ നേരിടാൻ തയാറാണെന്ന് മെക്സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.