17 June 2024, Monday

Related news

June 14, 2024
June 4, 2024
June 4, 2024
June 3, 2024
June 3, 2024
June 2, 2024
June 1, 2024
June 1, 2024
May 31, 2024
May 30, 2024

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്: 61 സീറ്റുകളില്‍ ഇന്ന് വിധിയെഴുത്ത്

Janayugom Webdesk
ലഖ്നൗ
February 27, 2022 7:30 am

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 61 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപി, സമാജ്‍വാദി പാർട്ടി, ബിഎസ്‌പി, കോൺഗ്രസ് എന്നിവയാണ് മത്സരരംഗത്തുള്ള പ്രധാനപാർട്ടികൾ. വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ച് വൈകിട്ട് ആറിന് അവസാനിക്കും.
ഒമ്പത് ജില്ലകളിലായി 692 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 2.24 കോടി വോട്ടർമാർ പോളിങ് ബൂത്തുകളിലെത്തും. അയോധ്യ, കോൺഗ്രസിന്റെ കോട്ടകളായി കണക്കാക്കപ്പെട്ടിരുന്ന അമേഠി, റായ്ബറേലി എന്നിവിടങ്ങളിലും വോട്ടെടുപ്പ് നടക്കുന്നുണ്ട്.
സുൽത്താൻപുർ, ചിത്രകൂട്, പ്രതാപ്ഗഡ്, കൗശാംബി, പ്രയാഗ്‍രാജ്, ബരാബാക്കി, ബഹ്റൈച്ച്, ശ്രാവസ്തി, ഗോണ്ട എന്നീ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ കൗശാംമ്പി ജില്ലയിലെ സിരാത്തു നിയമസഭാ സീറ്റിൽ ജനവിധി തേടും. അപ്നാ ദൾ (കാമറവാദി) സ്ഥാനാർത്ഥി പല്ലവി പട്ടേലാണ് എതിരാളി.
സിദ്ധാർത്ഥ് നാഥ് സിങ്(അലഹബാദ് വെസ്റ്റ്), രാജേന്ദ്ര സിങ്(പ്രതാപ്ഗഢ്), നന്ദ് ഗോപാൽ ഗുപ്ത നദി(അലഹബാദ് സൗത്ത്), രമാപതി ശാസ്ത്രി(മങ്കാപൂർ) എന്നിവരാണ് മത്സരരംഗത്തുള്ള മറ്റ് മന്ത്രിമാർ.
കേന്ദ്രമന്ത്രി അനുപ്രിയ പട്ടേലിന്റെ അമ്മയും അപ്നാദൾ (കെ) നേതാവുമായ കൃഷ്ണ പട്ടേലും പ്രതാപ്ഗഢിൽ മത്സരിക്കുന്നുണ്ട്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ആരാധന മിശ്ര മോണ പ്രതാപ്ഗഡിലെ രാംപുർ ഖാസ് മണ്ഡലത്തിൽ ജനവിധി തേടും.

Eng­lish Sum­ma­ry: Uttar Pradesh Assem­bly polls

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.