4 March 2026, Wednesday

Related news

March 2, 2026
March 1, 2026
February 28, 2026
February 27, 2026
February 27, 2026
February 27, 2026
February 26, 2026
February 26, 2026
February 21, 2026
February 21, 2026

വാളയാർ ആൾക്കൂട്ടക്കൊല: ആക്രമണത്തിൽ സ്ത്രീകൾക്കും പങ്കെന്ന നിഗമനത്തിൽ പൊലീസ്

Janayugom Webdesk
പാലക്കാട്
December 21, 2025 9:04 am

വാളയാറിൽ ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം മർദിച്ചു കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ പതിനഞ്ചോളം പേർക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കേസിൽ ആർ എസ് എസ് — ബി ജെ പി പ്രവർത്തകരായ അഞ്ചുപേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. പ്രതിപ്പട്ടികയിലുള്ള ചിലർ നാടുവിട്ടതായാണ് സൂചന. ഇവർക്കായി ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി. 

അട്ടപ്പളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്ദൻ, ബിപിൻ എന്നിവരാണ് നിലവിൽ റിമാൻഡിലുള്ളത്. ഇവരിൽ അനുവും മുരളിയും മുൻപ് ഡി വൈ എഫ് ഐ — സി ഐ ടി യു പ്രവർത്തകരെ ആക്രമിച്ച കേസുകളിലെ പ്രതികളാണ്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് നിലവിൽ ക്രൈംബ്രാഞ്ചാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. അതേസമയം, കൊല്ലപ്പെട്ട രാംനാരായണിന്റെ ഭാര്യയും ബന്ധുക്കളും ഇന്ന് ഉച്ചയോടെ തൃശൂരിലെത്തും. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.