11 January 2026, Sunday

Related news

November 8, 2025
October 18, 2025
July 13, 2025
April 24, 2025
April 21, 2025
March 22, 2025
March 12, 2025
February 25, 2025
February 10, 2025
January 14, 2025

വേമ്പനാട് കായലിൽ ജലനിരപ്പ് താഴുന്നു; ജലഗതാഗത മേഖല പ്രതിസന്ധിയിൽ

ആർ ബാലചന്ദ്രൻ
ആലപ്പുഴ
April 6, 2023 10:26 pm

വേമ്പനാട് കായലിലെ ജലനിരപ്പ് താഴുന്നത് ജലഗതാഗത മേഖലയെ പ്രതിസന്ധിയിലാക്കുന്നു. ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ തകരാറാകുന്നത് സർവീസുകളെ ബാധിക്കുന്നു. ഇത് കാരണം വൻ നഷ്ടമാണ് ഓരോ ദിവസവും സംഭവിക്കുന്നത്.
സർവീസ് തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പുതന്നെ ബോട്ടുകൾ പരിശോധിച്ചുവിടുന്നതാണ് പതിവ്. എന്നാൽ, യാത്രാമധ്യേ പ്രൊപ്പല്ലറുകൾ ചെളിയിൽ പൂണ്ട് എൻജിനുകൾ തകരാറാകുന്നത് പതിവാകുകയാണ്. ഇക്കാരണത്താൽ പലപ്പോഴും സർവീസുകൾക്ക് സമയക്രമം പാലിക്കാൻ കഴിയുന്നില്ല. തകരാർ പരിഹരിക്കാൻ മൂന്നുമുതൽ അഞ്ച് ദിവസം വരെ എടുക്കാറുണ്ട്. 

ജലഗതാഗത വകുപ്പിന്റെ സർവീസുകൾ മാത്രമല്ല ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന ഹൗസ് ബോട്ടുകളടക്കം 1700 ജലയാനങ്ങളാണ് വേമ്പനാട് കായലിൽ സർവീസ് നടത്തുന്നത്. വെള്ളത്തിൽ സ്ഥാപിച്ച കുറ്റികൾ എല്ലാം അപകടകരമായ രീതിയിൽ പൊങ്ങി നിൽക്കുകയാണ്. ഇത് രാത്രി കാലങ്ങളിൽ പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. വേനൽ കടുത്തതോടെ പ്രശ്നം കൂടുതൽ ഗുരുതരമാക്കി. ചതുപ്പ് നിലമായി മാറുന്ന വേമ്പനാട് കായലിന് ഇനി എത്രനാൾ അതിജീവിക്കാനാകുമെന്നാണ് വിദഗ്ധർ ഉറ്റുനോക്കുന്നത്.
വേനലവധിയായതോടെ ജലഗതാഗത രംഗത്ത് തിരക്ക് വർധിച്ചിരിക്കുകയാണ്. 

ടൂറിസം മേഖലകളെല്ലാം ഉണർന്നു കഴിഞ്ഞു. വേമ്പനാട് കായൽ നേരിടുന്ന പ്രശ്നങ്ങൾ ടൂറിസം രംഗത്തേക്ക് കൂടി വളരെ വേഗം പ്രതിഫലിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം, വേനൽകാരണം പമ്പ, അച്ചൻകോവിൽ, മണിമല, മീനച്ചിൽ തുടങ്ങി നദികളെല്ലാം വരണ്ടു തുടങ്ങികഴിഞ്ഞു. ആവശ്യത്തിന് വേനൽ മഴ ലഭിക്കാതെ വന്നതും കാര്യങ്ങളെല്ലാം തകിടംമറിഞ്ഞു. നേരത്തെ നൽകിയ കാലാവസ്ഥ പ്രവചനമനുസരിച്ച് ജൂൺ വരെ സ്ഥിതിയിൽ മാറ്റമുണ്ടാകില്ലെന്നാണ് സൂചന. മഴ വൈകാനിടയായാൽ ജല പ്രതിസന്ധി രൂക്ഷമാകും. 

Eng­lish Summary;Water lev­el drops in Vem­banad dam; Water trans­port sec­tor in crisis
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.