27 December 2025, Saturday

Related news

December 3, 2025
November 20, 2025
July 24, 2025
June 8, 2025
June 4, 2025
May 25, 2025
December 24, 2024
December 23, 2024
December 19, 2024
December 19, 2024

രണ്ട് ലക്ഷത്തോളം പേര്‍ക്ക് ക്ഷേമപെന്‍ഷന്‍ എത്തിയില്ല; കാരണം കേന്ദ്ര വിഹിതത്തിലെ തടസം

Janayugom Webdesk
തിരുവനന്തപുരം
March 25, 2024 9:25 pm

ക്ഷേമ പെൻഷനിലെ കേന്ദ്ര — സംസ്ഥാന വിഹിതം ചേര്‍ത്ത് തുക മുൻകൂറായി നല്‍കിയിട്ടും കേന്ദ്ര സംവിധാനത്തിലെ സാങ്കേതിക പ്രശ്നം കാരണം രണ്ട് ലക്ഷത്തോളം പേര്‍ക്ക് പെന്‍ഷന്‍ കിട്ടിയില്ല. കഴിഞ്ഞ ഏപ്രിൽ ഒന്നുമുതൽ ക്ഷേമ പെൻഷനിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്എംഎസ് (പബ്ലിക് ഫിനാൻസ് മാനേജ്മെന്റ് സിസ്റ്റം) എന്ന നെറ്റ്‌വർക്ക് വഴി ആക്കണമെന്ന് നിർദേശിച്ചിരുന്നു. എല്ലാ മാസവും ഈ സംവിധാനം വഴി ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ എത്തിക്കുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്.

എന്നാൽ, സംസ്ഥാന സർക്കാർ ഇത് മുൻകൂറായി നൽകിയിട്ടും കേന്ദ്ര വിഹിതം ഇതുവരെ ലഭ്യമാക്കിയില്ല. ഇപ്പോൾ വിതരണം പൂർത്തിയാക്കിയ ഒരു ഗഡു പെൻഷനും ഇതേ രീതിയിൽ കേന്ദ്ര വിഹിതം സംസ്ഥാനം വഹിച്ചാണ് ലഭ്യമാക്കിയത്. എന്നാൽ, പിഎഫ്എംഎസ് വഴി അക്കൗണ്ടുകളിലേക്ക് അയച്ച തുകയിൽ ഒരു ഭാഗം ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ എത്തിയില്ല. 6.8 ലക്ഷം പേർക്കാണ് ക്ഷേമ പെൻഷനിൽ കേന്ദ്ര വിഹിതമുള്ളത്. ഇതിൽ 1,94,000 പേർക്കാണ് വിഹിതം എത്താതിരുന്നത്. പ്രശ്നം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടപ്പോഴാണ് പിഎഫ്എംഎസിലെ പ്രശ്നമാണ് തുക അക്കൗണ്ടിൽ എത്താൻ തടസമായതെന്ന് വിവരം ലഭിച്ചത്. അടുത്ത ദിവസംതന്നെ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് ബന്ധപ്പെട്ട കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് നിലവിലുള്ള അഞ്ചിനം സാമൂഹ്യ സുരക്ഷാ പെൻഷനുകളിൽ വാർധക്യകാല, വിധവാ, അംഗപരിമിത പെൻഷനുകള്‍ എന്നീ മൂന്നിനങ്ങൾക്ക് 200 രൂപ, 300 രൂപ, 500 രൂപ എന്നിങ്ങനെ നിരക്കുകളിലാണ് 6.3 ലക്ഷം പേർക്ക് കേന്ദ്ര സഹായം ലഭിക്കുന്നത്. ഇത് കൃത്യമായി കിട്ടാത്ത സാഹചര്യത്തിലാണ് സംസ്ഥാനം തന്നെ ഈ തുകയും നൽകുന്നത്. തുടർന്ന് റീ ഇമ്പേഴ്സ്മെന്റിനായി കേന്ദ്രത്തെ സമീപിക്കുന്നതാണ് രീതി. ഇത്തരത്തിൽ 2021 ജനുവരി മുതൽ സംസ്ഥാനം നൽകിയ കേന്ദ്ര വിഹിതം കുടിശികയായിരുന്നു.

ഇത് ലഭ്യമാക്കണമെന്ന് സംസ്ഥാനം നിരവധി തവണ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 2023 ജൂൺ വരെയുള്ള കേന്ദ്ര വിഹിതമായ 602.14 കോടി രൂപ കഴിഞ്ഞ വർഷം ഒക്ടോബറിൽ മാത്രമാണ് സംസ്ഥാനത്തിന് ലഭിച്ചത്. ഇതിനുശേഷമുള്ള മാസങ്ങളിലെ തുക ലഭിച്ചിട്ടുമില്ല. എന്നിട്ടും മുടക്കമില്ലാതെ കേന്ദ്ര വിഹിതം ഉൾപ്പെടെ ലഭ്യമാക്കി പെൻഷൻകാരോട് പ്രതിജ്ഞാബദ്ധ നിലപാടാണ് സംസ്ഥാനം സ്വീകരിക്കുന്നത്.

Eng­lish Sum­ma­ry: wel­fare pension
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.