
പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ജിദ്ദയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ യാത്രക്കാരെ നാട്ടിലെത്തിക്കുന്നതിനായി ഇൻഡിഗോ 10 പ്രത്യേക റിലീഫ് വിമാനങ്ങൾ സർവീസ് നടത്തും. ഇന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്കായിരിക്കും ഈ സർവീസുകളെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. മേഖലയിലെ വ്യോമപാതയിലുണ്ടായ മാറ്റങ്ങളും അന്താരാഷ്ട്ര വിമാന സർവീസുകളെ ബാധിക്കുന്ന സാഹചര്യവും മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
ആവശ്യമായ അനുമതികൾക്കും വ്യോമപാതയിലെ സുരക്ഷാ സാഹചര്യങ്ങൾക്കും വിധേയമായിട്ടായിരിക്കും ഈ പ്രത്യേക സർവീസുകൾ നടത്തുക. യാത്രക്കാരുടെ സൗകര്യാർത്ഥം ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ചാണ് ഇൻഡിഗോ ഈ ദൗത്യം ഏകോപിപ്പിക്കുന്നത്. ഗൾഫ് മേഖലയിൽ യുദ്ധം രൂക്ഷമായതിനെത്തുടർന്ന് പല വിമാന സർവീസുകളും റദ്ദാക്കിയ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഈ അടിയന്തര ഇടപെടൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.