14 December 2025, Sunday

Related news

December 1, 2025
December 1, 2025
November 30, 2025
November 23, 2025
November 19, 2025
November 14, 2025
November 14, 2025
November 12, 2025
November 11, 2025
November 11, 2025

4500 വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന കമ്പവാതവും ഇന്നത്തെ പാര്‍ക്കിൻസണ്‍സും തമ്മിലെന്ത് ബന്ധം…

ഡോ. സുശാന്ത് എംജെ
കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്
April 13, 2023 6:32 pm

നമ്മുടെ ശരീരത്തിലെ ചലനത്തെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് പാർക്കിൻസോണിസം രോഗം. തലച്ചോറിലെ നമ്മുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന ഭാഗങ്ങൾ ആണ് basal gan­glia ഉം subt­san­tia nigra ഉം. ഇവിടങ്ങളിലെ ഡോപ്പാമിൻ എന്ന പദാർത്ഥം ഉൽപ്പാദിപ്പിക്കുന്ന ഞെരമ്പുകൾ നശിച്ചു പോകുന്നതാണ് ഈ രോഗത്തിന് ആധാരം. 1817 ൽ  ഡോ. ജെയിംസ് പാര്‍ക്കിന്‍സ് ആണ് ഈ രോഗത്തെ പറ്റി ആദ്യമായി ഒരു വിവരണം നൽകിയത്. ആയുർവേദത്തിൽ 4500 വര്‍ഷങ്ങള്‍ മുന്നേ കമ്പവാതം എന്നൊരു രോഗത്തെപറ്റി പ്രതിപാദിച്ചിട്ടുണ്ട്. ഇതിനു പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ ലക്ഷണങ്ങളുടെ സാമ്യം ഉണ്ട്. സാധരണയായി 60 വയസ്സിനു മേൽ പ്രായം ഉള്ളവരിലാണ് ഈ രോഗം കണ്ടുവരുന്നത്. 40 വയസ്സിനു മേൽ പ്രായം ഉള്ളവരിൽ 0.3 % പേരിൽ ഈ രോഗം കണ്ടുവരുന്നു. ഇന്ത്യയിൽ ഏകദേശം ഏഴു ദശലക്ഷം പേർക്ക് പാര്‍ക്കിൻസണ്‍സ് രോഗം ഉണ്ടെന്നു കണക്കാക്കപെടുന്നു.

രോഗകാരണങ്ങൾ

ചലനത്തെ നിയന്ത്രിക്കുന്ന ഞെരമ്പുകൾ നശിച്ചു പോകുന്നതിനു വ്യക്തമായ ഒരു കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും ജനിതകവും പരിസ്ഥികവുമായ പല കാരണങ്ങൾ കൊണ്ടും പാര്ക്കിന്സണ് രോഗം ഉണ്ടാകാം. 40 വയസ്സിൽ താഴെയുള്ള

ചെറുപ്പക്കാരിൽ രോഗം വരികയാണെങ്കിൽ അത് കൂടുതലും ജനിതക കാരണങ്ങൾ കൊണ്ടായിരിക്കും. താഴെ പറയുന്ന കാരണങ്ങൾ പാര്ക്കിന്സണ് രോഗം വരാനുള്ള സാധ്യത പതിന്മടങ്ങു കൂട്ടുന്നവയാണ്

1. അടിക്കടി തലയ്ക്കു ക്ഷതം എല്ക്കുന്നത്. പ്രേത്യേകിച്ച് ബോക്സേഴ്സില്‍

2. വ്യാപാര വ്യവസായ മേഖലയില്‍ ജീവിക്കുന്നവർ, പ്രേത്യേകിച്ച് കോപ്പർ, man­ganese , lead എന്നിവ കൂടുതലായി ഉപയോഗിക്കുമ്പോൾ

3. കീടനാശിനികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍

4. അമിതവണ്ണം, dia­betes രോഗം ഉള്ളവർ

5. tri­choloroeth­yl­ene രാസവസ്തു ഉപയോഗിക്കുന്ന ഫാക്ടറിയിൽ ജോലി ചെയ്യുന്നവർ

6. വിറ്റാമിന് ഡി യുടെ അഭാവം ഉള്ളവർ

7. iron കൂടുതലുള്ള ആഹാരസാധനങ്ങൾ കൂടുതലായി ഉപയോഗിക്കുന്നവർ

8. പാരമ്പര്യം

രോഗലക്ഷണങ്ങൾ

പ്രാധനമായും നാല് ലക്ഷണങ്ങൾ ആണ് പാര്ക്കിന്സണ് രോഗത്തിൽ ഉള്ളത്.

1. വിറയൽ

സാധാരണയായി വിറയൽ ഏതെങ്കിലും ഒരു വശത്തെ കയ്യിലോ കാലിലോ ആയിരിക്കും ആദ്യം തുടങ്ങുന്നത്. ഇത് വിശ്രമിക്കുന്ന അവസ്ഥയിലായിരിക്കും കൂടുതലായി കാണുന്നത്. എന്തെങ്കിലും കയ്യിൽ പിടിക്കുമ്പോളോ അല്ലെങ്കിൽ ജോലി ചെയ്യുമ്പോളോ വിറയൽ കുറവായിരിക്കും. രോഗത്തിന്റെ കാലദൈർഖ്യം കൂടുന്നത് അനുസരിച്ചു വിറയലിന്റെ തീവ്രതയും അതോടൊപ്പം എത്തുന്നു മറ്റു കൈ കാലുകളിലേക്കും പടരുകയും ചെയ്യും. കൊടുത്താൽ ടെൻഷൻ ഉള്ളപ്പോഴോ ക്ഷീണാവസ്ഥയിലോ വിറയലിന്റെ തീവ്രത കൂടുതലായിരിക്കും.

2. പേശികളുടെ ദൃഢത

എല്ലാ സന്ധികളും ചലിപ്പിക്കുന്നതിനു ബുദ്ധിമുട്ടു അനുഭവപ്പെടുകയും മൊത്തത്തിൽ ഒരു stiff­ness അനുഭവപ്പെടുകയും ചെയ്യും. ഇത് ആദ്യമേതെങ്കിലും ഒരു വശത്തെ കൈകാലുകളിൽ ആയിരിക്കും ആദ്യം വരുന്നത്. പിന്നീട് കാലക്രമേണ എല്ലാ കൈകാലുകളെയും ബാധിക്കും. ഒടുവിൽ കഴുത്തിലെയും നട്ടെലിലെയും പേശികളെ ബാധിക്കുമ്പോൾ കൂനു ഉണ്ടാകാം.

3. പ്രവർത്തികളിൽ മന്ദത

പഴയൊരു സ്പീഡിൽ കാര്യങ്ങൾ ചെയ്യാൻ പറ്റാതാകുക, നടത്തത്തിന്റെ സ്പീഡ് കുറയുക ഒക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങൾ

ആണ്. ഇത് ചിലപ്പോൾ കൂടെ ഉള്ളവരറിയിരിക്കും ആദ്യം ശ്രെദ്ദിക്കുന്നത്. സംസാരത്തിലും ഈ പതുക്കെ കാലക്രമേണ പ്രകടമാകും.

4. ബാലൻസില്ലായ്മ

പാര്ക്കിന്സണ് രോഗികളിൽ വീഴ്ചകൾ സാധാരണമാണ്. കിടന്നിട്ടു എഴുനേൽക്കുമ്പോളോ, പെട്ടന്ന് തിരിയുമ്പോളോ, നിരപ്പാലത്താ തറയിലൂടെ നടക്കുമ്പോഴോ, പടികൾ ഇറങ്ങുമ്പോഴോ ഒക്കെ ബാലൻസ് തെറ്റി വീഴാനുള്ള സാധ്യത കൂടുതലാണ്.

മേല്പറഞ്ഞ ലക്ഷണങ്ങൾ കൂടാതെ മറ്റു ചില കാര്യങ്ങളിൽ കൂടെ മാറ്റങ്ങൾ പ്രകടമാകാം. കൈയക്ഷരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ആണ് അതിലൊന്ന്. അക്ഷരങ്ങളുടെ വലിപ്പം എഴുതുമ്പോൾ കുറഞ്ഞു കുറഞ്ഞു വരുകയും പിന്നീട് തീരെ എഴുതാൻ പറ്റാത്ത അവസ്ഥയും ഉണ്ടാകാം. അത് പോലെ മുഖത്തെ പേശികളുടെ ദൃഢത കാരണം മുഖത്ത് ഭാവമാറ്റങ്ങൾ കൊണ്ടുവരാൻ രോഗിക്ക് ബുദ്ധിമുട്ടായിരിക്കും. അത് കൊണ്ട് തന്നെ ദുഖമായാലും സന്തോഷമായാലും മുഖത്ത് ഒരേ ഭാവം ആയിരിക്കും. സാധാരണയായി നമ്മൾ നടക്കുമ്പോൾ കൈകൾ വീശിയാണ് നടക്കുന്നത്. എന്നാൽ പാര്ക്കിന്സണ് രോഗികൾ നടക്കുമ്പോൾ കൈകൾ വീശാൻ സാധിക്കുകയില്ല. അവരുടെ സംസാരവും വളരെ പതിഞ്ഞതും ഒരേ ടോണിൽ ഉള്ളതുമായിരിക്കും. അവരുടെ ആമാശയത്തിന്റെ ചലനങ്ങളും പതുക്കെ ആയതിനാൽ മലബന്ധം

ഇത്തരം രോഗികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. ശരീരം മൊത്തത്തിലുള്ള വേദന, പ്രേതെകിച്ചു തോളുകളുടെ വേദന കൂടുതലായിരിക്കും. ഉറക്കമില്ലായ്മയും ഇവരെ അലട്ടുന്ന ഒരു പ്രേശ്നമാണ്. പാര്ക്കിന്സണ് രോഗികളിൽ വിഷാദരോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

രോഗനിർണ്ണയം

പ്രധാനമായും ലക്ഷണങ്ങൾ അപഗ്രഥിച്ചും ഒരു ന്യൂറോളജസ്റ്റിന്റെ സഹായത്തോടെ ക്ലിനിക്കൽ പരിശോധനകൾ നടത്തിയുമാണ് പാര്ക്കിന്സണ് രോഗം സ്ഥിതികരിക്കുന്നത്. കാലുകളുടെ ചലനത്തെ മാത്രമാണ് കൂടുതലായി ബാധിക്കുന്നതെങ്കിൽ അത് ചിലപ്പോൾ തലച്ചോറിലെ ചെറു രഖ്‌തധമനികളുടെ അടവ് മൂലമോ (vas­cu­lar പാർക്കിൻസോണിസം ) അല്ലെങ്കിൽ തലച്ചോറിനുള്ളിലെ ഫ്ലൂയിഡിന്റെ അളവ് കൂടുന്നത് മൂലമോ (nor­mal pres­sure hydro­cephalus ) ആകാം. ഇതിനായി തലച്ചോറിന്റെ സ്കാനിംഗ് ആവശ്യമായി വരാം. അത് പോലെ പ്രവർത്തികളിൽ മന്ദത ഉണ്ടാകുന്ന മറ്റു രോഗങ്ങൾ ഉണ്ടോന്നു അറിയാൻ ചില രക്ത പരിശോധനകളും നടത്തേണ്ടി വരും.

ചികിത്സാവിധികൾ

പാര്ക്കിന്സണ് രോഗം പൂർണമായും ഭേദമാക്കാൻ പറ്റുന്ന ഒരു അസുഖം അല്ല. എന്നാൽ നേരത്തെ തന്നെ മരുന്നുകൾ ഉപയോഗിച്ച് തുടങ്ങിയാൽ അസുഖത്തിന്റെ തീവ്രത കൂടുന്നത് വലിയൊരു അളവ് വരെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കും. അതോടൊപ്പം രോഗിക്ക് പരസഹായം ഇല്ലാതെ സ്വന്തം കാര്യങ്ങൾ നോക്കാനും സാധിക്കും. കൃത്യമായ ചികിത്സായില്ലെങ്കിൽ ഒരു 7 ‑10 yrs ഇത് തന്നെ രോഗി കിടപ്പിലാകുകയും മരണത്തിലേക്ക് എത്തിപ്പെടുകയും ചെയ്യും. എന്നാൽ നല്ല ചികിത്സാ ലഭിക്കുക ആണെങ്കിൽ 25 — 30 വര്ഷം വരെ ആയുർദൈർഖ്യം ഉണ്ടാകും.

തുടക്കത്തിൽ ചെറിയ ഡോസിൽ ഉള്ള മരുന്നുകളോട് തന്നെ നല്ല പോലെ പ്രതികരിക്കുമെങ്കിലും വര്ഷം കൂടുന്നത് അനുസരിച്ചു മരുന്നിന്റെ ഡോസ് കൂട്ടി കൂട്ടി കൊണ്ട് വരേണ്ടി വരും. അങ്ങനെ വരുമ്പോൾ ചിലപ്പോൾ മരുന്നിന്റെ പാർശ്വഫലങ്ങളും രോഗിക്ക് ബുദ്ധിമുട്ടുണ്ടാക്കാം. അപ്പോൾ മരുന്ന് നിർത്തുക അല്ല വേണ്ടത്, മറിച്ചു ഡോക്ടറുടെ നിർദേശാനുസരണം ഓരോ സമയത്തുമുള്ള ഡോസ് കുറച്ചു പല നേരമായി മരുന്ന് കഴിക്കണം. മരുന്നുകൾ കൊണ്ട് ലക്ഷണങ്ങൾ നിയന്ത്രിക്കാൻ പറ്റിയില്ലെങ്കിൽ തലച്ചോറിനുള്ളിൽ പേസ്‌മേക്കർ പോലുള്ള എലെക്ട്രോഡ്സ് വെച്ച് തലച്ചോറിനെ ഉദ്ധീപിപ്പിക്കുന്ന (deep brain stim­u­la­tion ) പോലുള്ള ചികിസതരീതികളും ഇന്ന് ലഭ്യമാണ്.

മരുന്നുകളോടൊപ്പം തന്നെ പ്രദാനമാണ് ദിവസേനയുള്ള വ്യായാമം. ഇത് പേശികളുടെ ദൃഢത കുറച്ചു സാരി വേദനയും, ക്ഷീണവും മാറ്റി നടത്തം ഒക്കെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. സൈക്ലിംഗ് ആണ് പാര്ക്കിന്സണ് രോഗികൾക്ക് ഏറെ അഭികാമ്യം ആയ വ്യായാമം.

രോഗാവസ്ഥയുടെ അന്ത്യഘട്ടത്തിൽ ഭക്ഷണം കഴിക്കുന്നത് വളരെ അധികം കുറയുകയും പെട്ടാണ് പന്യൂമോണിയ പോലുള്ള അണുബാധ ഉണ്ടാകുകയും ചെയ്യുന്നു. ഇതാണ് സാധാരണയായി മരണത്തിനു കാരണം ആകുന്നതു.

നേരത്തെ തന്നെ രോഗലക്ഷണങ്ങൾ തിരിച്ചു അറിഞ്ഞു ചികിസ്റാ ആരംഭിച്ചാൽ വലിയൊരു അളവ വരെ ഇതിന്റെ വൈഷമ്യതകൾ കുറച്ചു രോഗിയുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും.

 

ഡോ. സുശാന്ത് എംജെ എംഡി, ഡിഎം
കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്
എസ്‌യുടി ആശുപത്രി
Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.