
രാജ്യത്തെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനും സേവന വിതരണം മെച്ചപ്പെടുത്തുന്നതിനുമായി പാകിസ്ഥാന് 700 മില്യൺ യുഎസ് ഡോളർ ധനസഹായം നൽകാൻ ലോകബാങ്ക് അനുമതി നൽകിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ‘പബ്ലിക് റിസോഴ്‌സസ് ഫോർ ഇൻക്ലൂസീവ് ഡെവലപ്‌മെന്റ്’ പദ്ധതിയുടെ ഭാഗമായാണ് ഈ തുക കൈമാറുന്നത്. അനുവദിച്ച തുകയിൽ 60 കോടി ഡോളർ ഫെഡറൽ പ്രോഗ്രാമുകൾക്കും 100 കോടി ഡോളർ സിന്ധ് പ്രവിശ്യയിലെ വികസന പ്രവർത്തനങ്ങൾക്കുമായാണ് നീക്കിവച്ചിരിക്കുന്നത്. ഈ പദ്ധതിയിലൂടെ പാകിസ്ഥാന് ആകെ 1.35 ബില്യൺ ഡോളർ വരെ ധനസഹായം ലഭിക്കാൻ സാധ്യതയുണ്ട്. നികുതി പരിഷ്കരണം, സ്കൂളുകൾക്കും ക്ലിനിക്കുകൾക്കും കൃത്യമായ ഫണ്ട് ഉറപ്പാക്കൽ, സുതാര്യമായ ബജറ്റ് ആസൂത്രണം എന്നിവയാണ് ഈ പദ്ധതിയിലൂടെ ലോകബാങ്ക് ലക്ഷ്യമിടുന്നത്.
പാകിസ്ഥാന്റെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തേണ്ടത് രാജ്യത്തിന്റെ സുസ്ഥിര വളർച്ചയ്ക്ക് അത്യാവശ്യമാണെന്ന് ലോകബാങ്ക് കൺട്രി ഡയറക്ടർ ബൊലോർമ അമ്ഗാബസാർ വ്യക്തമാക്കി. ആഭ്യന്തര വിഭവങ്ങൾ കാര്യക്ഷമമായും സുതാര്യമായും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ സഹായം നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു. നേരത്തെ ഓഗസ്റ്റ് മാസത്തിൽ പഞ്ചാബ് പ്രവിശ്യയിലെ പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ലോകബാങ്ക് 4.79 കോടി ഡോളർ ഗ്രാന്റായി നൽകിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.