22 May 2024, Wednesday

Related news

May 16, 2024
May 13, 2024
May 9, 2024
May 6, 2024
May 1, 2024
April 26, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024

പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: യുപി പൊലീസിന് സുപ്രീം കോടതി വിമര്‍ശനം

Janayugom Webdesk
ലഖ്നൗ
September 3, 2021 4:05 pm

പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുമാസം കഴിഞ്ഞിട്ടും നടപടിയെടുക്കാതിരുന്ന ഉത്തര്‍ പ്രദേശ് പൊലീസിനെതിരെ സുപ്രീം കോടതിയുടെ വിമര്‍ശനം. യുപി പൊലീസിന്റെ പ്രവര്‍ത്തനശൈലിയുടെ പ്രതിബിംബമാണ് ഈ സംഭവമെന്ന് കോടതി ചൂണ്ടിക്കാട്ടി. പെണ്‍കുട്ടിയെ കാണാതായ സംഭവത്തിന്റെ ഗൗരവവും അടിയന്തരപ്രാധാന്യവും മനസിലാക്കാതെയാണ് പൊലീസ് പെരുമാറിയതെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

 


ഇതുംകൂടി വായിക്കാം:യുപി പൊലീസിന്റെ നടപടികളെ വിമർശിച്ച് കർണാടക ഹൈക്കോടതി


 

യുപിയിലെ ഗോരഖ്പൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ രണ്ട് മാസങ്ങള്‍ക്കുശേഷവും കണ്ടെത്താന്‍ യുപിയിലെ പൊലീസിന് കഴിയാത്തതിനെത്തുടര്‍ന്ന് സുപ്രീം കോടതി ഡല്‍ഹി പൊലീസിനോട് അന്വേഷണം ഏറ്റെടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

 


ഇതുംകൂടി വായിക്കാം:  ഓക്സിജനില്ലെങ്കിൽ ആല്‍മര ചുവട്ടില്‍ പോയിരിക്കണമെന്ന് യുപി പൊലീസ്


 

അന്വേഷണ രേഖകള്‍ യുപി പൊലീസ് വ്യാഴാഴ്ച കൈമാറുകയും തൊട്ടടുത്ത ദിവസം തന്നെ കൊല്‍ക്കത്തയില്‍വച്ച് ഡല്‍ഹി പൊലീസ് പെണ്‍കുട്ടിയെയും തട്ടിക്കൊണ്ടുപോയ ആളെയും കണ്ടെത്തുകയും ചെയ്തു. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, റിഷികേശ് റോയ്, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് യുപി പൊലീസിനെതിരെ വാക്കാല്‍ വിമര്‍ശനം നടത്തിയത്. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

Eng­lish sum­ma­ry; 13-year-old girl abduct­ed: Supreme Court slams UP police

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.