കൊറോണ വൈറസിന്റെ അതീവ അപകടകാരിയായ പുതിയ വകഭേദം എട്ടു രാജ്യങ്ങളിൽ കണ്ടെത്തി. സി 1.2 എന്ന വകഭേദമാണ് കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയിൽ ഈ മാസം മെയിലാണ് ഈ വകഭേദം ആദ്യമായി റിപ്പോർട്ട് ചെയ്തത്. സി 1 വകഭേദത്തിൽ നിന്ന് പരിണമിച്ചുണ്ടായ സി 1.2 വകഭേദം നിലവിൽ കണ്ടെത്തിയിട്ടുള്ള വാക്സിൻ്റെ ഫലപ്രാപ്തി കുറയ്ക്കുമെന്നും ആരോഗ്യ വിദഗ്‌ദ്ധർ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയെ കൂടാതെ ചൈന, പോർച്ചുഗൽ, ന്യൂസീലൻഡ്, ഇംഗ്ലണ്ട്, മൗറീഷ്യസ്, ഹോങ്കോങ് എന്നിവിടങ്ങളിലാണ് ഇതുവരെ ഈ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ വകഭേദം ബാധിച്ച ആളുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ട്.
അതേസമയം, സി 1.2 വഭേദം കൂടുതല്‍ കൈമാറ്റം ചെയ്യാവുന്നതും വേഗത്തില്‍ പടരാനുള്ള സാധ്യതയുള്ളതുമാണ്. സ്‌പൈക്ക് പ്രോട്ടീനില്‍ വളരെയധികം പരിവര്‍ത്തനങ്ങള്‍ ഉള്ളതിനാല്‍, ഇത് രോഗപ്രതിരോധത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാനും ഇടയാക്കും, ആ നിലയ്ക്ക് ലോകമെമ്പാടുമുള്ള വാക്‌സിനേഷന്‍ പ്രക്രിയയ്ക്ക് ഇത് വെല്ലുവിളിയുമാണെന്ന് അധികൃതർ പറയുന്നു.
രാജ്യത്ത് കഴിഞ്ഞ ദിവസം 53 ലക്ഷം വാക്‌സിൻ ഡോസുകളാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വിതരണം ചെയ്തത്. ഇതോടെ രാജ്യത്ത് പ്രധിരോധ കുത്തിവെപ്പ് സ്വീകരിച്ചവരുടെ എണ്ണം 64 കോടിയിലെറേയായി.
English summary; New strains of corona virus found in eight countries; Caution
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.