ഉത്തരാഖണ്ഡിലെ കേദാർനാഥിൽ ചാര്‍ധാം തീര്‍ത്ഥാടന യാത്രയ്ക്ക് ശേഷം മാലിന്യം കുമിഞ്ഞ് കൂടിയതായി റിപ്പോര്‍ട്ട്. തീർഥാടനകരും വിനോദസഞ്ചാരികളും ഉപേക്ഷിക്കുന്ന ബാഗുകൾ, കുപ്പികൾ തുടങ്ങിയ പ്ലാസ്റ്റിക് വസ്തുക്കളും മറ്റ് പാഴ് വസ്തുക്കളും കൊണ്ടാണ് കേദാർനാഥ് മാലിന്യക്കടലായി മാറിയത്.
എന്നാല്‍ ഇത്തരത്തില്‍ മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടുന്നത് പരിസ്ഥിതിക്ക് വളരെയധികം ദോഷകരമാണെന്നും ഇത് സ്ഥലത്ത് മണ്ണിടിച്ചിലിന് കാരണമാകുമെന്നും ഗര്‍വാള്‍ സെൻട്രല്‍ യൂണിവേഴ്സിറ്റി പ്രെഫസര്‍ എം എസ് നേഗി പറഞ്ഞു.
ഇതിന് ഉദാഹരണമാണ് 2013 ജൂണിൽ ഉത്തരാഖണ്ഡിൽ ഉണ്ടായ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായ മേഘവിസ്ഫോടനമെന്നും അദ്ദേഹം ചൂടണ്ടികാട്ടി.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം ആരംഭിച്ച ചാര്‍ധാം തീര്‍ത്ഥാടന യാത്രയില്‍ ഇത്തവണ ഗണ്യമായ വര്‍ധനവാണ് ഉണ്ടായിരുന്നത്. മേയ് മൂന്നിനാണ് ചാര്‍ധാം തുറന്നത്.
English summary;Kedarnath Becomes Sea Of Garbage Amid Char Dham Yatra
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.