സംസ്ഥാനത്ത് മൺസൂൺകാല ട്രോളിങ് നിരോധനം നിലവിൽ വന്നു. ട്രോളിങ് ബോട്ടുകൾക്ക് 52 ദിവസത്തേക്കാണ് മത്സ്യബന്ധനത്തിന് നിരോധനം. ജൂലൈ 31 അർദ്ധരാത്രിയാണ് ട്രോളിങ് നിരോധനം അവസാനിക്കുക. പരമ്പരാഗത മത്സ്യബന്ധനത്തിന് നിരോധനം ബാധകമല്ല.
52 ദിവസത്തേക്ക് മത്സ്യങ്ങളുടെ പ്രജനനവും അവയുടെ ആവാസവ്യവസ്ഥയും സംരക്ഷിക്കാൻ കടലിൽ സംസ്ഥാന തീരസംരക്ഷണ സേനയുടേയും ഫിഷറീസിന്റേയും മെറൈൻ എൻഫോഴ്സിന്റേയും നിരീക്ഷണം ഉണ്ടാകും.
ഭക്ഷ്യസുരക്ഷ കൂടി ലക്ഷ്യമിട്ടാണ് ട്രോളിങ് നിരോധനമെന്ന് മന്ത്രി സജിചെറിയാൻ പറഞ്ഞു. ചെറുയാനങ്ങളുടെ സുരക്ഷയ്ക്കായി ലൈഫ്ഗാർഡുകളെയും സീറെസ്ക സ്ക്വാഡിനെയും നിയോഗിച്ചു.
ഉപരിതല മത്സ്യബന്ധനത്തിനു പോകുന്ന വള്ളങ്ങളുടെ സുരക്ഷയ്ക്കായി ഇക്കുറി മൂന്ന് മറൈൻ ആംബുലൻസ് പ്രവർത്തിക്കും. വിഴിഞ്ഞം, വൈപ്പിൻ, ബേപ്പൂർ തുറമുഖങ്ങൾ കേന്ദ്രീകരിച്ചാകും പ്രവർത്തനം.
English summary;Trolling was banned in the state
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.