
പോക്സോ കേസിലെ ഇര ജാമ്യത്തിലിറങ്ങിയ പ്രതിക്കൊപ്പം ഒളിച്ചോടി. പൊലീസ് തിരോധാനത്തെ തുടർന്ന് കസ്റ്റഡിയിൽ എടുത്ത് കോടതിയിൽ ഹാജരാക്കിയെങ്കിലും നിലവിൽ പ്രായപൂർത്തിയായതിനാൽ സ്വന്തം ഇഷ്ടപ്രകാരം ഇരയെ പ്രതിയോടൊപ്പം വിട്ടയച്ചു.
പത്തനംതിട്ട ജുഡീഷൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി 2 ജഡ്ജി സന്തോഷ് ദാസാണ് ഇത് സംബന്ധിച്ച് കഴിഞ്ഞ വ്യാഴാഴ്ച്ച ഉത്തരവിറക്കിയത്. കഴിഞ്ഞ നവംബർ 10 ന് പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ഇലവുംതിട്ട അയത്തിൽ മംഗലശ്ശേരിൽ വീട്ടിൽ അരവിന്ദൻ (37) നൊപ്പമാണ് ഇര പോയത്. പത്താം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ കഴിഞ്ഞ വർഷം ഫെബ്രുവരി അവസാനം വരെ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിലായിരുന്നു അരവിന്ദൻ അറസ്റ്റിലായത്. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കടന്ന് പീഢനത്തിന് വിധേയമാക്കുകയും പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നും തുടർന്ന് നിരന്തരമായി പീഡിപ്പിച്ചു എന്നുമുള്ള പരാതിയിലാണ് പത്തനംതിട്ട വനിതാ പൊലീസ് ഇൻസ്പെക്ടർ എ. ആർ. ലീലാമ്മ അരവിന്ദനെ അറസ്റ്റ് ചെയ്തത്. ടിപ്പർ ഡ്രൈവറായ പ്രതിക്ക് ഭാര്യയും കുട്ടിയുമുണ്ട്.
ഭാര്യയുമായി കുടുംബപ്രശ്നങ്ങൾ നിൽക്കുന്നതിനിടയിലാണു പോക്സോ കേസിൽ അറസ്റ്റിലായത്. റിമാൻഡിലായിരുന്ന അരവിന്ദൻ ഒരാഴ്ച്ച മുമ്പാണ് പുറത്തിറങ്ങിയത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് പെൺകുട്ടിയുമായി ഇയാൾ ഒളിച്ചോടിയത്. പെൺകുട്ടിയുടെ മാതാവിന്റെ പരാതി പ്രകാരം ഇലവുംതിട്ട പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കിയപ്പോൾ അരവിന്ദനൊപ്പം പോകാനാണ് ഇഷ്ടമെന്ന് ഇര അറിയിക്കുകയും തുടർന്ന് കോടതി അരവിന്ദനൊപ്പം വിട്ടയയ്ക്കാൻ ഉത്തരവിടുകയുമാണുണ്ടായത്. നിലവിൽ പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയെത്തിരുന്നു.
English Summary: survivor eloped with pocso case accused
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.