21 January 2026, Wednesday

“മത്തായിയുടെ സുവിശേഷം 22: 39”

ടി ഐശ്വര്യ
April 2, 2025 12:49 pm

വിയുടെ തൊടിയിലെ
മൂക്കാത്ത രണ്ട്
വാഴക്കുലകവിതകൾ
കാറ്റത്തൊടിഞ്ഞു വീഴുന്നു,
പീടികത്തിണ്ണയിലെത്തിയ
അവയെ നോക്കി
‘അന്നത്തിനുള്ള വക
അക്ഷരങ്ങൾക്കില്ലെന്ന് ’ പീടികക്കാരൻ;
കവിക്കും കർഷകനും
വിതയ്ക്കാം ‑കൊയ്യാം, ലാഭമിച്ഛിക്കരുത്!
അയൽക്കാർ കാണാതെയാ
കവികർഷകൻ വിശക്കുന്ന
വയറിനെ മതിലിനു പുറത്തും,
വിശപ്പിനെ അകത്തുമാക്കുമ്പോൾ
തീയാളിയ വയറിലൊരുകുടം
വെള്ളം കമിഴ്ത്തി അടുപ്പെന്നപ്പോലെ
മൂന്ന് കല്ലടുക്കി വെച്ച്മത്തായിയുടെ-സുവിശേഷം-22–39
കണ്ണീരുപ്പിട്ട് വരികളെ കഞ്ഞിയാക്കുന്നു,
വിശപ്പാലേ മോഷ്ടിക്കാനിറങ്ങുന്ന
അനാഥനായ മറ്റൊരു
അയൽക്കാരൻ കൊല്ലപ്പെടുന്നു.
അവനായ് മധുരമേറെയിട്ട
വരികൾ കാച്ചുന്നു,

മറ്റൊരു അയൽവീട്ടിലേക്ക്
അതിരാവിലെയൊരു
കാക്ക വിശന്ന വയറുകളെ
അപ്പക്കഷണം കണക്കെ
കൊത്തിയെടുത്ത്
ദിക്കറിയാതെ പറക്കുമ്പോൾ
മുന്തിയ വീട്ടിലെ അയൽക്കാർ
മത്തായിയുടെ സുവിശേഷം
ഇരുപത്തിരണ്ടാം അദ്ധ്യായം
മുപ്പത്തിയൊൻപതാം വാക്യം
ഉറക്കെ ചൊല്ലുന്നു.

 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.