
ഇറാനെതിരായ നടപടി അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും സംഘർഷം കൈവിട്ടുപോയാൽ മേഖലയിൽ അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും യുഎസ് അക്രമത്തെ തള്ളി പാകിസ്ഥാന്റെ പ്രതികരണം. അടുത്ത വർഷത്തെ സമാധാന നൊബേൽ പുരസ്കാരത്തിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേര് ശുപാർശ ചെയ്തതിന് പിന്നാലെയാണ് പാകിസ്ഥാന്റെ ചുവടുമാറ്റം.
പശ്ചിമേഷ്യയിലെ സംഘർഷം ഉടനടി അവസാനിപ്പിക്കണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടു. യുഎൻ ചാർട്ടറിനനുസരിച്ചുള്ള ചർച്ചയും നയതന്ത്രവും നടപ്പാക്കണം. ഇറാന് സ്വയം പ്രതിരോധിക്കാൻ എല്ലാ അവകാശവും ഉണ്ടെന്നും പാക്ക് വിദേശകാര്യമന്ത്രാലയം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.