ആലുവ മണപ്പുറം പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ അച്ഛനും മക്കളും മുങ്ങി മരിച്ചു. പാലാരിവട്ടം സ്വദേശി ഉല്ലാസ് ഹരിഹരന്‍(43), മക്കളായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കൃഷ്ണപ്രിയ(16), എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഏകനാഥ്(13) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം.
ആലുവ മണപ്പുറത്തേയ്ക്കുള്ള നടപ്പാലത്തിൽ കയറി ഉല്ലാസും രണ്ട് മക്കളും പുഴയിലേയ്ക്ക് ചാടുകയായിരുന്നു. സംഭവം കണ്ടുനിന്നവർ ഉടൻ നടത്തിയ രക്ഷാപ്രവർത്തനത്തിൽ മക്കളെ ജീവനോടെ കണ്ടെത്തിയിരുന്നു. ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൃഷ്ണപ്രിയ ജില്ലാ ആശുപത്രിയിലും ഏകനാഥ് സ്വകാര്യ ആശുപത്രിയിലും വച്ച് മരിച്ചു.
ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ ഡൈവിങ് സംഘം അടക്കം നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിലാണ് ഉല്ലാസിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഉച്ചയ്ക്ക് ശേഷം ഉല്ലാസ് കുട്ടികളെയും കൂട്ടി ഇടപ്പള്ളി പള്ളിയില്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് ഉല്ലാസിന്റെ ഭാര്യ രാജി പൊലീസിന് മൊഴി നല്‍കി. മൂവരുടെയും മൃതദേഹങ്ങൾ ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
English Summary: A father and two children drowned in the Aluva river
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.