സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പെട്രോളൊഴിച്ച് കത്തിച്ചു കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേർ അറസ്റ്റിൽ. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്നായിരുന്നു ഭീഷണി. കുളത്തൂപ്പുഴ സ്വദേശി ശ്രീജിത്ത്(21), സുഹൃത്തു് മഹേഷ്(26) എന്നിവരെയാണ് പോക്സോ നിയമപ്രകാരം പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ശ്രീജിത്ത് നിരന്തരം പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നു. വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതോടെ പെണ്‍കുട്ടിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കുളത്തൂപ്പുഴ പൊലീസ് ശ്രീജിത്തിനെ താക്കീത് നല്കി വിട്ടയച്ചിരുന്നു.
കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ മഹേഷിനൊപ്പമെത്തിയ ശ്രീജിത്ത് ടൗണില്‍ വെച്ച് ആക്രമിക്കാന്‍ ശ്രമിക്കുകയും പെട്രോളൊഴിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് പൊലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയില്‍നിന്ന് കുപ്പിയില്‍ നിറച്ച് സൂക്ഷിച്ചിരുന്ന പെട്രോള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.