22 January 2026, Thursday

Related news

August 23, 2025
June 19, 2025
June 1, 2025
January 3, 2025
May 3, 2024
April 18, 2024
April 17, 2024
January 4, 2024
November 11, 2023
October 15, 2023

വിമാന നിരക്ക് വർധനവ്; മൺസൂൺ ടൂറിസം പ്രതിസന്ധിയില്‍

Janayugom Webdesk
ആലപ്പുഴ
July 27, 2023 11:07 am

മഴ കാണാൻ, മഴ നനയാൻ എത്തുന്ന അറേബ്യൻ നാട്ടുകാരില്ല, പ്രതിസന്ധിയിൽ മൺസൂൺ ടൂറിസം. ഗൾഫ് രാജ്യങ്ങളിൽ നിന്നു കേരളത്തിലേക്കുള്ള വിമാന നിരക്കിലെ വർധനയാണ് മൺസൂൺ ടൂറിസത്തിനു തിരിച്ചടിയായിരിക്കുന്നത്. ജൂൺ, ജൂലൈ മാസങ്ങളിൽ കേരളത്തിലേക്ക് എത്തിക്കൊണ്ടിരുന്ന അറബ് സഞ്ചാരികൾ ഇത്തവണ എത്താത്തത് കായൽ വിനോദ സഞ്ചാര മേഖലയെയാണ് ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുന്ന്.

സൗദി അറേബ്യ, ദുബായ്, കുവൈറ്റ്, ഒമാൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു മുൻ വർഷങ്ങളിൽ നൂറുകണക്കിന് സഞ്ചാരികൾ മഴ കാണാൻ കേരളത്തിലേക്ക് എത്തിയിരുന്നു. കുമരകം, ആലപ്പുഴ, മൂന്നാർ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ഓഫ് സീസണായ ജൂൺ, ജൂലൈ മാസങ്ങളിൽ അറബികളുടെ വരവ് ഏറെ ഗുണം ചെയ്തിരുന്നു. എന്നാൽ, ഇത്തവണ ഈ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റിൽ വന്ന വർധനയാണ് ഇവരുടെ പാക്കേജുകൾ കുറയാൻ കാരണമെന്ന് ടൂർ ഓപ്പറേറ്റർമാർ പറയുന്നു. മഴക്കാലത്ത് ഓട്ടം ഇല്ലാതെ കിടക്കുന്ന ടാക്സികൾക്ക് ഇവരുടെ വരവ് ഗുണം ചെയ്തിരുന്നു.

യാത്രക്കാർ കുറഞ്ഞതോടെ, ചെറുകിട റിസോർട്ടുകൾ, ഹൗസ്ബോട്ടുകൾ എന്നിവയുടെ പ്രവർത്തനമാണ് ഏറെ പ്രതിസന്ധിയിലായത്. കോവിഡ് കാലം ഒഴികെയുള്ളവർഷങ്ങളിൽ അറബ് സഞ്ചാരികൾ മൺസൂൺ ടൂറിസം ആസ്വദിക്കാൻ എത്താറുള്ളതാണ്. ഗൾഫ് രാജ്യങ്ങളിലെ സ്കൂൾ അവധിക്കാലമായതിനാൽ നാട്ടിലേക്ക് അവധിക്കു വരുന്ന സ്വദേശികളും ഇക്കാലയളവിൽ കുമരത്തെത്തിയിരുന്നു. എന്നാൽ, വിമാനനിരക്കിലെ വർധനയെത്തുടർന്നു പലരും യാത്ര മാറ്റിവച്ചതും വിനോദസഞ്ചാര മേഖലയ്ക്കു തിരിച്ചടിയായി.

Eng­lish Sum­ma­ry: Air­fare increase; Mon­soon tourism crisis

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.