19 May 2024, Sunday

അമ്മയോടൊപ്പം പുഴയിൽ വീണ കുഞ്ഞ് മരിച്ച സംഭവം: പൊലിസ് മൊഴിയെടുത്തു

Janayugom Webdesk
തലശേരി:
October 16, 2021 4:55 pm

 

പാനൂരിനടുത്തെ പാത്തിപ്പാലത്ത് അമ്മയും കുഞ്ഞും ദുരൂഹ സാഹചര്യത്തിൽ പുഴയിൽ വീണ നിലയിൽ കണ്ടെത്തി സംഭവത്തിൽ പൊലിസ് മൊഴിയെടുത്തു.

തലശ്ശേരി കോടതി ജീവനക്കാരൻ പത്തായക്കുന്നിലെ കെ. പി ഷിനുവിൻ്റെ ഭാര്യ സോനയും മകൾ അൻവിതയുമാണ് പുഴയിൽ വീണത്. കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ അമ്മയെ രക്ഷപ്പെടുത്തുകയായിരുന്നു. സോനയുടെ മൊഴിയെടുത്തു. ഭർത്താവ് ഷിനു പുഴയിലേക്ക് തള്ളിയിട്ടെന്നാണ് പറയുത്.

കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി ഏഴു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത് പാനൂരിനടുത്തെ പാത്തിപ്പാലം വളള്യായി റോഡിൽ ജല അതോരിറ്റിക്ക് സമീപത്തെ ചാത്തൻമൂല ഭാഗത്തെ പുഴയിലാണ് ദുരുഹ സാഹചര്യത്തിൽ അമ്മയെയും കുഞ്ഞിനെയും വീണ നിലയിൽ കണ്ടത്. അമ്മയുടെ നിലവിളി കേട്ട നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടിയെ ഒരു കിലോമീറ്റർ അപ്പുറത്ത് നിന്നു കണ്ടെത്തി. കതിരൂർ സി. ഐ കെ. വി മഹേഷ്, പ്രിൻസിപ്പൽ എസ്. ഐ അനുലാൽ, എസ്. എസ്. പി എസ്. ഐ മനോങ്, സ്പെഷ്യൽ ബ്രാഞ്ച് എസ്. ഐ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. 302,307 വകുപ്പുകൾ ചേർത്ത് പൊലിസ് കേസെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.