നിയന്ത്രണംവിട്ട ബൈക്ക് തെന്നിമറിഞ്ഞ് എതിരെ വന്ന ബസിന് അടിയിൽപ്പെട്ട് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. വട്ടക്കരിക്കകം സൊസൈറ്റിമുക്ക് തടത്തരികത്തു വീട്ടിൽ നാസർ — മുബീന ദമ്പതികളുടെ മകൻ നവാസ്(21), സൊസൈറ്റിമുക്ക് രോഹിണി ഭവനിൽ പരേതനായ സുഗുണന്റെയും പ്രകാശിനിയുടെയും മകൻ ഉണ്ണിക്കുട്ടൻ(22) എന്നിവരാണ് മരിച്ചത്.
ചെങ്കോട്ട അന്തർ സംസ്ഥാന പാതയിൽ പാലോട് സ്വാമിമുക്കിൽ ഇന്ന് രാവിലെ 7.30 നാണ് അപകടമുണ്ടായത്. ഇരുവരും ഹിറ്റാച്ചി ഓപ്പറേറ്റർമാരാണ്. തൊളിക്കോട് പണി സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.
മടത്തറയിൽ നിന്ന് പാലോട് ഭാഗത്തേക്ക് വന്ന ബൈക്ക് വളവിൽ തെന്നിമറിയുകയും എതിരെ വന്ന സ്വകാര്യ ബസിന് അടിയിൽപ്പെടുകയുമായിരുന്നു. ബസിന്റെ പിൻചക്രങ്ങൾ കയറി ഇരുവരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. പാലോട് പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹങ്ങൾ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി.
വൈകിട്ട് സൊസൈറ്റി മുക്കിൽ പൊതുദർശനത്തിന് വച്ചശേഷം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഉണ്ണിക്കുട്ടന്റെ മൃതദേഹം സംസ്കരിച്ചു. നവാസിന്റെ കബറടക്കം നാളെ രാവിലെ 10ന് ജമാഅത് ഖബർസ്ഥാനിൽ നടക്കും. നിർധന കുടുംബങ്ങളുടെ അത്താണികളായിരുന്നു ഇരുവരും. മൂന്ന് സെന്റിൽ പഞ്ചായത്ത് വച്ചു കൊടുത്ത വീട്ടിലാണ് ഉണ്ണിക്കുട്ടനും അമ്മയും ഏക സഹോദരി ഉണ്ണിമായയും താമസിച്ചു വന്നിരുന്നത്. വീടു പണി ഇനിയും പൂർണമായിട്ടില്ല. ഉണ്ണിക്കുട്ടന്റെ വരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. നവാസിന്റെ സഹോദരന്‍: അസിം.
English Summary: Bike hit by bus, youth died
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.