21 January 2026, Wednesday

Related news

May 18, 2025
January 26, 2024
October 20, 2023
October 16, 2023
September 22, 2023
September 19, 2023
September 5, 2023
September 1, 2023
July 23, 2023
June 26, 2023

പുല്ലൂപ്പി പുഴയിൽ കാണാതായ ‌യുവാവിന്റെ മൃതദേഹം കണ്ടെത്തി

Janayugom Webdesk
കണ്ണൂർ
September 1, 2023 7:33 pm

പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുല്ലൂപ്പി പാലത്തിനു താഴെ കുളിക്കാനിറങ്ങിയ അത്താഴക്കുന്ന് സ്വദേശി പൂക്കോത്ത് വീട്ടിൽ സനൂഫിന്റെ (26) മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം നാലോടെ സുഹൃത്തുക്കൾക്കൊപ്പം പുല്ലൂപ്പിയിലെത്തിയതായിരുന്നു സനൂഫ്. പിന്നീട് പുഴയിൽ നീന്തുന്നതിനിടെ സനൂഫിനെ കാണാതാവുകയായിരുന്നു. 

ഇയാൾക്കുവേണ്ടി വ്യാഴാഴ്ച രാത്രി വൈകുംവരെ ഫയർഫോഴ്സും പോലീസും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതോടെ ഇന്നലെ രാവിലെ മുതൽ തുടങ്ങിയ തെരച്ചിലിനൊടുവിൽ ഉച്ചകഴിഞ്ഞ് മൂന്നോടെ കാണാതായതിന് എതിർവശത്തായാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കണ്ണൂർ ഗവ. ആശുപത്രിയിലേക്കു മാറ്റി.

ഏറെ അപകടകരമായ പ്രദേശമാണിത്. കഴിഞ്ഞവർഷം സെപ്റ്റംബറിൽ ഇതിനു സമീപം തോണി മറിഞ്ഞ് മൂന്നുപേർ മരിച്ചിരുന്നു. ഈ ദുരന്തത്തിനുശേഷം പുഴയിൽ ആളുകൾ കുളിക്കാനിറങ്ങുന്നതും തോണിയിൽ സഞ്ചരിക്കുന്നതും കുറവായിരുന്നു. എന്നാൽ ഏതാനും ദിവസങ്ങളായി എല്ലാ മുന്നറിയിപ്പുകളും അവഗണിച്ച് പലരും പുഴയിൽ ഇറങ്ങുന്നത് വ്യാപകമായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.

Eng­lish Sum­ma­ry: Body of miss­ing youth found in Pullupi river

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.