2 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

March 25, 2025
March 23, 2025
March 10, 2025
January 16, 2025
January 3, 2025
October 19, 2024
September 18, 2024
September 3, 2024
August 14, 2024
July 31, 2024

കേന്ദ്ര സർക്കാരിന്റെ വികലനയങ്ങൾ ഭൂമിയെ തരിശാക്കി: ചിറ്റയം ഗോപകുമാർ

Janayugom Webdesk
അമ്പലപ്പുഴ
July 17, 2024 8:46 pm

കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബികെഎംയു) ആരംഭിച്ച തരിശ് നില കൃഷിയുടെ സംസ്ഥാനതല ഉദ്ഘാടനം അമ്പലപ്പുഴ കരുമാടി മേലത്തുംകരി പാടത്തിൽ സംസ്ഥാന പ്രസിഡന്റ് ചിറ്റയം ഗോപകുമാർ നിര്‍വഹിച്ചു. കേന്ദ്ര സർക്കാരിന്റെ തെറ്റായ കാർഷിക നയത്തിന്റെ ഭാഗമായി കാർഷിക മേഖലയാകെ തരിശ് കിടക്കുന്ന അവസ്ഥയിലേക്ക് മാറിയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. കർഷകർക്ക് സ്വന്തം ഭൂമിയിൽ കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് രാജ്യത്ത് ഉള്ളത്. വിത്തും വളവും സബ്സിഡി നിരക്കിലും ലഭിച്ചിരുന്നു. 

ഇതെല്ലാം കേന്ദ്ര സർക്കാർ നിർത്തലാക്കിയത് മൂലം കാർഷിക മേഖലയിൽ നിന്ന് കർഷകർ കുടിയൊഴിഞ്ഞത് ഭാഗമായി ഭക്ഷ്യോല്പാദനത്തിൽ പത്ത് വർഷത്തിനിടയിൽ 15 ശതമാനത്തിന്റെ കുറവാണ് ഉണ്ടാക്കിയത്. ഈ സാഹചര്യത്തിൽ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ അതിൽ നിന്ന് മാറ്റി എടുക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ ഇടതുപക്ഷ സർക്കാരും കൃഷി വകുപ്പും ആരംഭിച്ച ഞങ്ങളും കൃഷിയിലേയ്ക്ക് എന്ന പദ്ധതി ബികെഎംയു സംസ്ഥാന വ്യാപകമായി ഏറ്റെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ ട്രഷറർ പി മോഹനൻ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി പി കെ കൃഷ്ണൻ, ജില്ലാ പ്രസിഡന്റ് ടി ആനന്ദൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സാറാമ്മ തങ്കപ്പൻ, നേതാക്കളായ ബി ലാലി, എ കെ സജു, ടി പ്രസാദ്, കൃഷി ഓഫീസർ ദേവിക ഡി, സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സി വാമദേവ്, കരുമാടി ഗോപൻ, വി മധുസൂതൻ, പി സുരേന്ദ്രൻ, പി കെ ബൈജു, വി പി ചിദംബരം, യതീശൻ പിള്ള, എ ആബിദ്, പി സതീശൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആർ അനിൽകുമാർ സ്വാഗതം പറഞ്ഞു. 

Eng­lish Sum­ma­ry: Cen­tral gov­ern­men­t’s dis­tort­ed poli­cies have left the land bar­ren: Chit­tayam Gopakumar
You may also like this video

YouTube video player

TOP NEWS

April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 1, 2025
April 1, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.