
ക്യൂബയുടെ പരമാധികാരത്തിനുള്ള പിന്തുണ ആവര്‍ത്തിച്ച് ചെെന. ക്യൂബയ്ക്കെതിരെ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധവും ഏകപക്ഷീയമായ നിർബന്ധിത നടപടികളും ഉടൻ പിൻവലിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. യുഎസ് ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ക്യൂബയ്ക്കുള്ളിൽ വ്യവസ്ഥാപരമായ പ്രതിസന്ധിക്ക് കാരണമാകുമെന്ന് സൂചിപ്പിച്ചുകൊണ്ട് ഉടന്‍ തന്നെ കരാറിന് തയ്യാറാകണമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ചെെനയുടെ പ്രസ്താവന.
ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് ട്രംപിന്റെ ഭീഷണികളെ തള്ളി. പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും കാരണമാകുന്ന കൂടുതൽ നടപടികൾ സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
ലാറ്റിനമേരിക്കൻ രാജ്യങ്ങൾ പരമാധികാരവും സ്വതന്ത്രവുമായ രാഷ്ട്രങ്ങളാണ്, കൂടാതെ അവരുടെ സഹകരണ പങ്കാളികളെ സ്വതന്ത്രമായി തെരഞ്ഞെടുക്കാനുള്ള അവകാശവുമുണ്ട്. സാഹചര്യം എങ്ങനെ വികസിച്ചാലും, വെനിസ്വേല ഉൾപ്പെടെയുള്ള ലാറ്റിനമേരിക്കൻ രാജ്യങ്ങളുമായുള്ള പ്രായോഗിക സഹകരണം ചൈന കൂടുതൽ ആഴത്തിലാക്കുകയും പൊതു വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി. എല്ലാം കാര്യവും കച്ചവടമാക്കി മാറ്റുന്നവര്‍ക്ക് ഒരു കാര്യത്തിലും ക്യൂബയ്‌ക്കെതിരെ വിരൽ ചൂണ്ടാൻ ധാർമ്മികമായ പദവിയില്ലെന്നായിരുന്നു ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ പ്രസിഡന്റ് മിഗുവൽ ഡയസ്-കാനൽ മറുപടി നല്‍കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.