12 February 2026, Thursday

വീയപുരം ചുണ്ടന്റെ തുഴച്ചിൽക്കാരെ പൊലീസ് മർദ്ദിച്ചതായി പരാതി

Janayugom Webdesk
ആലപ്പുഴ
September 29, 2024 8:18 am

നെഹ്റു ട്രോഫി ജലോത്സവത്തിൽ ഫോട്ടോഫിനിഷിൽ രണ്ടാമതെത്തിയ വീയപുരം ചുണ്ടൻ്റെ തുഴച്ചിൽക്കാരെ പൊലീസ് മർദ്ദിച്ചതായി പരാതി. ഫോട്ടോ ഫിനിഷിലെ തർക്കവുമായി ബന്ധപ്പെട്ട് നെഹ്റു ട്രോഫി സംഘാടകസമിതി അംഗങ്ങളെയും ബന്ധപ്പെട്ട അധികാരികളെയും കാണാൻ നെഹ്റു പവലിയനിലേക്ക് എത്തിയ സമയത്താണ് മർദ്ദിച്ചതെന്നാണ് ആരോപണം. സംഘാടകരെ കാണാൻ അനുവദിക്കാതെ ലൈറ്റ് ഓഫാക്കിയ ശേഷം അവിടെയുണ്ടായിരുന്ന പൊലീസുകാർ ലാത്തി കൊണ്ട് അടിച്ചുവെന്ന് തുഴച്ചിൽക്കാർ ആരോപിച്ചു. 

മർദ്ദനത്തിൽ നാല് പേർക്ക് പരിക്കേറ്റു. തുഴച്ചിൽക്കാരായ സന്ദീപ്, എബി, അനന്ദു, ക്രിസ്റ്റോ എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റവരെ ഇവർ വണ്ടാനംമെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. വിധി നിർണയത്തിൽ ജഡ്ജസ് ഏകപക്ഷീയമായ തീരുമാനമാണ് എടുത്തതെന്നും വില്ലേജ് ബോട്ട് ക്ലബ്ബ് ഭാരവാഹികൾ ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.