19 December 2025, Friday

Related news

September 21, 2025
September 16, 2025
August 24, 2025
July 28, 2025
June 22, 2025
June 19, 2025
June 7, 2025
May 4, 2025
May 2, 2025
April 16, 2025

ഏക ജാലക സംവിധാനം വഴി ഫാം ലൈസൻസ് കർഷകർക്ക് ലഭ്യമാകും : മന്ത്രി ജെ ചിഞ്ചു റാണി

Janayugom Webdesk
തൃശൂർ
February 12, 2023 9:11 pm

ഫാം ലൈസൻസിനായി കർഷകർക്ക് ഇനി ഓഫീസുകൾ കയറിയിറങ്ങേണ്ടി വരില്ല. ഏകജാലക സംവിധാനം വഴി ഫാം ലൈസൻസ് ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ക്ഷീര സംഗമം ‘പടവ് 2023’ നോടനുബന്ധിച്ച് നടത്തിയ ജനകീയ ക്ഷീര കർഷക അദാലത്തിൽ മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ചർമ്മമുഴ രോഗം ബാധിച്ച് മരിച്ച പശുക്കളുടെ കർഷകർക്ക് കറവ പശു, കിടാരി, ആറുമാസത്തിന് താഴെ പ്രായമുള്ള പശുക്കുട്ടി എന്നിവയ്ക്ക് 30000, 16000, 5000 എന്നീ ക്രമത്തിൽ നഷ്ടപരിഹാരം നൽകുവാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഫാം തുടങ്ങുന്നതിനും നടത്തിപ്പിനും നിലവിലുള്ള കാലഹരണപ്പെട്ട നിയമവ്യവസ്ഥകൾ സംരംഭക സൗഹൃദമാക്കും, ആപ്കോസ്, നോൺ ആപ്കോസ് സംഘങ്ങളുടെ സ്ഥലത്തർക്കങ്ങൾ റവന്യൂ വകുപ്പുമായി ചേർന്ന് പരിഹരിക്കും, മൃഗങ്ങൾക്കുണ്ടാകുന്ന അസുഖങ്ങൾ കൃത്യമായി കണ്ടെത്താൻ താലൂക്ക് തലത്തിൽ ലാബുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തും, ഫാമിംഗ് രംഗത്ത് സാങ്കേതികവിദ്യയുടെ ഉപയോഗം, പുതിയ ഗവേഷണ മാർഗങ്ങൾ എന്നിവയ്ക്കായി വെറ്ററിനറി, ഡയറി സർവകലാശാലയുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വളരെ നാളുകളായി തീർപ്പാകാത്ത കർഷകരുടെ വിവിധ പരാതിയിന്മേൽ ഉടനടി പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച അദാലത്തിൽ 14 ജില്ലകളിൽ നിന്നായി കർഷകരുടെ 281 പരാതികളാണ് ലഭിച്ചത്. ഇതിൽ 165 പരാതികൾക്ക് അദാലത്തിൽ തീർപ്പായി. അവശേഷിക്കുന്ന പരാതികൾ ഡയറക്ടറേറ്റ് തലത്തിലും സർക്കാർ തലത്തിലും പരിഹരിക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചു.

Eng­lish Sum­ma­ry: Farm license through sin­gle win­dow system
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.