22 January 2026, Thursday

Related news

January 17, 2026
January 15, 2026
January 9, 2026
January 5, 2026
December 24, 2025
December 19, 2025
December 18, 2025
December 17, 2025
December 15, 2025
December 15, 2025

പീഡനത്തിനിരയായ പതിനാലുകാരിയുടെ ഗർഭം അലസിപ്പിക്കാൻ അനുമതിയില്ല

Janayugom Webdesk
കൊച്ചി
December 6, 2023 10:35 am

പീഡനത്തിനിരയായ പതിനാലുകാരിയുടെ ഗർഭം അലസിപ്പിക്കാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി. ഗർഭസ്ഥ ശിശുവിന് 30 ആഴ്ച വളർച്ച എത്തിയതിനാൽ നിയമപരമായി ഗർഭം അലസിപ്പിക്കാൻ അനുമതി നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ശിശു സംരക്ഷണ ഓഫിസർ ഇരയുടെ വീട് സന്ദർശിച്ച് ആവശ്യമായ സഹായങ്ങളും പിൻതുണയും നൽകണമെന്ന് കോടതി നിർദേശിച്ചു. കൂടാതെ ഗർഭാവസ്ഥ തുടരാൻ അനുകൂലമായ സാഹചര്യമൊരുക്കാൻ ഡോക്ടർമാരുടെ സഹായം ശിശു സംരക്ഷണ ഉദ്യോസ്ഥൻ തേടണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.

പീഡനത്തെ തുടർന്ന് ഗർഭിണിയായ മകളുടെ ഗർഭം അലസിപ്പിക്കണമെന്നാവശ്യപ്പെട്ട് മാതാവാണ് ഹർജി നൽകിയത്. ഹർജി പരിഗണിച്ച കോടതി മെഡിക്കൽ ബോർഡിനോട് അഭിപ്രായം തേടിയിരുന്നു. 30 ആഴ്ച പിന്നിട്ട ഗർഭസ്ഥശിശു പൂർണ ആരോഗ്യമുള്ളതാണെന്നും ഹൃദയമിടുപ്പുണ്ടെന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകി.

സിസേറിയനിൽ കൂടി മാത്രമേ കുഞ്ഞിനെ പുറത്തെടുക്കാനാവൂവെന്നുമായിരുന്നു ബോർഡിന്റെ റിപ്പോർട്ട്. ഇരയായ കുട്ടിയോടും അവളുടെ കുടുംബത്തോടും പൂർണമായി സഹാനുഭൂതിയുണ്ടങ്കിലും ഗർഭധാരണം 30 ആഴ്ച എത്തിയത് കണക്കിലെടുത്ത് അലസിപ്പിക്കണമെന്ന ആവശ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

Eng­lish Sum­ma­ry: High Court denied per­mis­sion for abor­tion of 14 year old rape victim
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.