ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെ സ്വത്തുക്കൾ ജപ്‌തി ചെയ്‌തുകൊണ്ട് തൃശൂർ മൂന്നാം അഡിഷണൽ ജില്ലാ കോടതി ഉത്തരവ്. സാമ്പത്തിക തട്ടിപ്പ് കേസിൽ താൽകാലികമായി പ്രതികളുടെ സ്വത്ത് ജപ്‌തി ചെയ്‌തനടപടി സ്ഥിരപ്പെടുത്തണമെന്ന കലക്‌ടർ ബോധിപ്പിച്ച ഹർജി ജഡ്‌ജ് ടി കെ മിനിമോൾ അനുവദിക്കുകയായിരുന്നു.
ഹൈറിച്ചിന്റെയും, ഡയറക്‌ടർമാരുടെയും ഭൂസ്വത്തുകളും വാഹനങ്ങളും ബാങ്ക് അക്കൗണ്ടുകളുമാണ് ജപ്‌തി ചെയ്തു. 11 വാഹനങ്ങൾ, അഞ്ചു വില്ലേജുകളിലായി സ്ഥിതിചെയ്യുന്ന ഭൂമി, 67 ബാങ്ക് അക്കൗണ്ടുകളിലായുള്ള 210 കോടിയിലധികം വരുന്ന സ്വത്തുക്കളുണ്ട്. ഈ സ്വത്തുക്കൾ സർക്കാർ ഏറ്റെടുക്കും. കലക്‌ടറുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ ബഡ്‌സ് ആക്‌ട് അനുസരിച്ച് പ്രതികളുടെ സ്വത്ത് ജപ്‌തി ചെയ്‌ത നടപടി സ്ഥിരപ്പെടുത്തിയത്. കേസിൽ കലക്‌ടർക്കു വേണ്ടി പബ്ലിക് പ്രോസിക്യുട്ടർ കെ എൻ സിനിമോൾ ഹാജരായി. അതേസമയം ജപ്‌തി വിടുതൽ ചെയ്യണമെന്ന പ്രതികളുടെ ഹർജി കോടതി തള്ളി.
English Summary: Highrich Online Shopee; Assets were confiscated
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.