
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ ഗുരുതരമായ ഭൂമി തട്ടിപ്പ് ആരോപണം. കർണാടക സർക്കാർ പാട്ടത്തിന് നൽകിയ 175 ഏക്കർ ഭൂമി അദ്ദേഹം മറിച്ചുവിറ്റെന്നാണ് പരാതി. ബിപിഎൽ കമ്പനിക്ക് ഫാക്ടറി നിർമ്മിക്കാൻ അനുവദിച്ച ഭൂമിയാണ് 319 കോടി രൂപയ്ക്ക് രാജീവ് ചന്ദ്രശേഖർ മറിച്ചുവിറ്റതെന്നാണ് ആരോപണം.
രാജീവ് ചന്ദ്രശേഖറിൻ്റെ ഈ ഭൂമി തട്ടിപ്പിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ കെ എൻ ജഗദീഷ് കുമാർ സുപ്രീം കോടതിയിലും കർണാടക ഹൈക്കോടതിയിലും പരാതി നൽകി. കൂടാതെ, തനിക്കെതിരെ ഭീഷണി നിലനിൽക്കുന്നതായും സുരക്ഷ ഉറപ്പാക്കണമെന്നും അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.