19 January 2026, Monday

കവിത ‑മഴ കനക്കുമ്പോൾ

Janayugom Webdesk
സരസ്വതി മഞ്ചേരി
June 9, 2025 8:00 am

റ്റത്തുള്ളി മഴപ്പെയ്ത്ത്
ഒടുവിൽ ഒരു പ്രവാഹം തീർത്ത്
ഒറ്റ പുതപ്പാൽ ചുറ്റിവരിഞ്ഞ്
ആലസ്യത്തിന്റെ
ചുമടുതീർത്ത്
ഒടുവിലൊരു
കിനാവു പെയ്യിക്കുന്നു
മഴക്ക് ഒരു മറു മഴ തീർക്കുന്ന
ഒരു കിനാമഴ
മഴ കുത്തിയൊഴുകുന്ന വഴിയിറമ്പിൽ
ചലരു തട്ടി തെറിപ്പിച്ച്
ഒരു ഓർമ്മ തിണർപ്പു
സമ്മാനിച്ച്
കൗമാരവും യൗവനവും
മൂടിപ്പൊതിഞ്ഞ
ആശയുടെ ശാന്തിതീരം
കാത്തു കിടന്ന കാലത്തിന്റെ
കുത്തൊഴുക്ക്
കൈവിട്ടു പോയ വിരലറ്റം
തേടി എവിടേക്കോ
ഇപ്പോൾ മഴ പെയ്ത്ത്
സമുദ്രമാകുന്നു
അതിൽ
സ്വപ്നങ്ങൾ കരിക്കട്ടകളായി
തെന്നിമാറുമ്പോൾ
സ്വത്വം നഷ്ടപ്പെട്ട
സത്വങ്ങളായി
അതിവിദൂരതയിൽ
ഞാനും നീയും
ഒഴുകി പോകുന്നു
സ്വസ്ഥത നഷ്ടപ്പെട്ട്
ഒരു ശാന്തി തീരം തേടി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.