3 July 2024, Wednesday
KSFE Galaxy Chits

Related news

March 18, 2024
January 21, 2024
October 5, 2023
September 24, 2023
September 22, 2023
September 17, 2023
September 14, 2023
September 10, 2023
September 4, 2023
August 12, 2023

ചാർട്ടേഡ് വിമാനമൊരുക്കി കേരളം

Janayugom Webdesk
തിരുവനന്തപുരം
March 2, 2022 10:36 pm

ഉക്രെയ്നില്‍ നിന്ന് 154 മലയാളി വിദ്യാർത്ഥികൾ കൂടി ഇന്നലെ രാജ്യത്തേക്കു മടങ്ങിയെത്തി. ഇവരടക്കം ‘ഓപ്പറേഷൻ ഗംഗ’ രക്ഷാദൗത്യം ആരംഭിച്ചതിനു ശേഷം ഇതുവരെ ആകെ 398 മലയാളി വിദ്യാർത്ഥികൾ നാട്ടിൽ എത്തി.

രക്ഷാദൗത്യം പുരോഗമിക്കുന്നതിനുസരിച്ചു കൂടുതലായി വിദ്യാർത്ഥികൾ എത്തുന്ന സാഹചര്യത്തിൽ കേരളത്തിലേക്കുള്ള ഇവരുടെ യാത്ര വേഗത്തിലാക്കുന്നതിന് സംസ്ഥാന സർക്കാർ ഇന്നലെ പ്രത്യേക ചാർട്ടേഡ് വിമാനം ഒരുക്കിയിരുന്നു.

ഇതിൽ 170 വിദ്യാർത്ഥികൾ ഇന്നലെ രാത്രി 8.20 ഓടെ കൊച്ചി വിമാനത്താവളത്തിൽ എത്തി. നെടുമ്പാശേരിയിൽ നിന്നു വിദ്യാർത്ഥികളെ സ്വദേശങ്ങളിലെത്തിക്കാൻ നോർക്കയുടെ നേതൃത്വത്തിൽ കാസർകോട്ടേയ്ക്കും തിരുവനന്തപുരത്തേക്കും പ്രത്യേക ബസുകൾ ഏർപ്പെടുത്തി. ഡൽഹിയിലും മുംബൈയിലുമായി ഇതുവരെ എത്തിയ 395 പേരെയും നാട്ടിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. മൂന്നുപേര്‍ അന്യസംസ്ഥാനത്ത് താമസമാക്കിയവരാണ്.

ഉക്രെയ്നിൽ നിന്നു കൂടുതൽ വിദ്യാർത്ഥികൾ നാട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പരമാവധി വേഗത്തിൽ ഇവരെ കേരളത്തിലെത്തിക്കാൻ ചാർട്ടേഡ് വിമാനം ഏർപ്പെടുത്തിയത്. വിദ്യാർത്ഥികളുടെ സഹായത്തിനായി വനിതകളടങ്ങുന്ന പ്രത്യേക സംഘത്തെയും നോർക്ക റൂട്ട്സ് നിയോഗിച്ചിട്ടുണ്ട്.

ബുക്കാറെസ്റ്റിൽനിന്ന് ഇന്ത്യൻ എയർഫോഴ്സിന്റെ വിമാനമടക്കം നാലു വിമാനങ്ങൾകൂടി ഇന്നു ഡൽഹിയിൽ എത്തുന്നുണ്ട്. നാളെയും എട്ടു വിമാനങ്ങള്‍ പോളണ്ട്, ഹംഗറി, റൊമാനിയ, സ്ലോവാക്യ എന്നിവിടങ്ങളിൽ നിന്നു ഡൽഹിയിലേക്കും മുംബൈയിലേക്കും സർവീസ് നടത്തും.

eng­lish sum­ma­ry; Ker­ala builds a char­tered aircraft

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.