പോക്സോ കേസിൽ മോൻസന്റെ ജീവനക്കാരും പ്രതികളാകും. മോൻസന്റെ ജീവനക്കാരും പീഡിപ്പിച്ചതായി പെൺകുട്ടിയുടെ മൊഴി.കലൂരിലെ തിരുമ്മൽ കേന്ദ്രത്തിലും വാടക വീട്ടിലും വച്ചായിരുന്നു മോന്‍സന്‍റെ ജീവനക്കാരുള്‍പ്പെടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. എട്ടോളം ഒളിക്യാമറകൾ തിരുമ്മൽ കേന്ദ്രത്തിൽ ഉണ്ടായിരുന്നതായും പെൺകുട്ടി മൊഴിനല്‍കി. മോൻസനെതിരെ പീഡന പരാതി നൽകിയ പെൺകുട്ടിയാണ് ക്രൈംബ്രാഞ്ചിന് മൊഴി നല്കിയത്. പലരും പരാതി നൽകാത്തത് ബ്ലാക്ക് മെയിലിംഗ് ഭയന്നിട്ടാണെന്നും പെൺകുട്ടി അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.
പോക്സോ കേസില്‍ പ്രതിയായ മോന്‍സനെതിരെ പീഡനത്തിനിരയായ പെണ്‍കുട്ടിയാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. മോന്‍സന്‍ കലൂരിലുള്ള വീട്ടിലെ തിരുമ്മല്‍കേന്ദ്രത്തില്‍ ഒളി ക്യാമറ വെച്ചിരുന്നുവെന്നാണ് പെണ്‍കുട്ടി ക്രൈെംബ്രാഞ്ചിന് നല്‍കിയിരിക്കുന്ന മൊഴി. തിരുമ്മല്‍ കേന്ദ്രത്തില്‍ എത്തുന്നവരുടെയും അവിടെ നടന്നിരുന്നതിന്‍റെയും ദൃശ്യങ്ങള്‍ ഇയാള്‍ രഹസ്യമായി പകര്‍ത്തിയിരുന്നു. ബ്ലാക്ക് മെയിലിംഗ് ഭയന്നിട്ടാണ് പലരും ഇക്കാര്യം പുറത്ത് പറയാത്തതെന്നും പെണ്‍കുട്ടി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘം പെണ്‍കുട്ടിയെ മോന്‍സന്‍റെ വീട്ടിലെത്തിച്ച് വിവര ശേഖരണം നടത്തിയിരുന്നു. ഫോറന്‍സിക്ക് സംഘം ഇവിടെ നിന്ന് ചില തെളിവുകളും ശേഖരിച്ചിരുന്നു. മോന്‍സന്‍ തന്‍റെ കലൂരിലുള്ള വീട്ടില്‍ വെച്ച് നിരവധി തവണ പീഡിപ്പിച്ചുവെന്നും ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
english summary; Monson’s staff will also be charged in the Pokso case
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.