
ഒടുവിൽ ഞാൻ മരിക്കുമ്പോൾ
എന്റെ പെണ്ണേ നീ കരയരുത്
എന്നെയോർത്തേറെ കരഞ്ഞുവല്ലോ
ഞാൻ മരിക്കുമ്പോൾ പൊന്നുമോനേ
ചുടുകാട്ടിലെന്നെ അടക്കരുത്
ജീവിതക്കാടേറെ കണ്ടവൻ ഞാൻ
ഞാൻ മരിക്കുമ്പോൾ പൊന്നുമോളേ
ദുഃഖാഗ്നിയിൽ നീ വേവരുത്
നിനക്കായേറെ വെന്തവൻ ഞാൻ
ഞാൻ മരിക്കുമ്പോൾ പ്രിയസുഹൃത്തേ
കണ്ണുകൾ നിറയരുതൊരിക്കലും
നിറമിഴികളെ കണ്ടില്ലെന്ന് നടിച്ചവൻ ഞാൻ
ഞാൻ മരിക്കുമ്പോൾ എഴുത്തുകാരേ
എനിക്കായ് അനുശോചനങ്ങളരുത്
നിങ്ങൾക്കെന്നും പേപ്പട്ടിയല്ലോ ഞാൻ
ഞാൻ മരിക്കുമ്പോൾ ഒരു കർമ്മവുമരുത്
കർമ്മകാണ്ഡത്തിൽ പിടഞ്ഞ് പിടഞ്ഞ്
ഇഹലോകവാസം വെടിഞ്ഞവൻ ഞാൻ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.