29 December 2025, Monday

Related news

December 28, 2025
December 24, 2025
December 20, 2025
December 19, 2025
December 1, 2025
November 28, 2025
November 26, 2025
November 26, 2025
November 10, 2025
November 10, 2025

അസമിൽ ബഹുഭാര്യത്വം നിരോധിച്ചു

Janayugom Webdesk
ഗുവാഹത്തി
November 10, 2025 1:02 pm

അസമിൽ ബഹുഭാര്യത്വം നിരോധിച്ച് സർക്കാർ. ബഹുഭാര്യത്വം നിരോധിക്കുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. ഇതനുസരിച്ച്, ഇനിമുതൽ ബഹുഭാര്യത്വം ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമായി കണക്കാക്കും. മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഇക്കാര്യം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

“ബഹുഭാര്യത്വം നിരോധിച്ചുകൊണ്ടുള്ള ബില്ല് ഇന്ന് അസം കാബിനറ്റ് പാസാക്കി. ‘ദ അസം പ്രൊഹിബിഷൻ ഓഫ് പോളിഗമി ബിൽ 2025’ എന്നാണ് ബില്ലിന്റെ പേര്. നവംബർ 25ന് അത് നിയമസഭയിൽ വെക്കും,” ഹിമന്ത പറഞ്ഞു. ബഹുഭാര്യത്വത്തിന് ശിക്ഷിക്കപ്പെടുന്നവർക്ക് ഏഴ് വർഷം തടവ് ലഭിക്കും. അതേസമയം, ഭരണഘടനയുടെ ആറാം ഷെഡ്യൂൾ നിലനിൽക്കുന്ന ചില മേഖലകളിൽ ഈ നിയമത്തിന് ചില ഇളവുകൾ ഉണ്ടാകും. ബഹുഭാര്യത്വത്തിന് ഇരയായി ജീവിതം വഴിമുട്ടിയ സ്ത്രീകളെ പുനരധിവസിപ്പിക്കാൻ അസം സർക്കാർ പുതിയ ഫണ്ട് തുടങ്ങുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.