
തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായിരുന്ന വി കെ ശശികല പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24ന് രാമനാഥപുരത്ത് നടന്ന ചടങ്ങിലാണ് ശശികല നിർണ്ണായക നീക്കം നടത്തിയത്. എഐഎഡിഎംകെയിൽ തിരിച്ചെത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് സ്വന്തം പാർട്ടി രൂപീകരിക്കാൻ അവർ തീരുമാനിച്ചത്.
പാർട്ടിയുടെ പേര് വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെങ്കിലും പാർട്ടിയുടെ പതാക സംബന്ധിച്ച വിവരങ്ങൾ അവർ പുറത്തുവിട്ടു. എം ജി ആർ, അണ്ണാദുരൈ, ജയലളിത എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ പതാകയാകും പുതിയ പാർട്ടിയുടേത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 40 മണ്ഡലങ്ങളിൽ ശശികലയുടെ പാർട്ടി മത്സരിക്കുമെന്നാണ് സൂചന.
നിലവിൽ അഴിമതിക്കേസിലെ ശിക്ഷയെത്തുടർന്ന് 2027 ജനുവരി 27 വരെ ശശികലയ്ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിയമപരമായ അയോഗ്യതയുണ്ട്. എങ്കിലും പാർട്ടിയെ നയിച്ചുകൊണ്ട് തമിഴ്‌നാട് രാഷ്ട്രീയത്തിൽ സജീവമാകാനാണ് ശശികലയുടെ നീക്കം. എഐഎഡിഎംകെ വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ ശശികലയുടെ ഈ പുതിയ പാർട്ടി പ്രഖ്യാപനം കാരണമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.