21 December 2025, Sunday

Related news

August 25, 2025
April 7, 2025
February 22, 2025
December 4, 2024
November 27, 2024
October 14, 2024
May 9, 2024
January 17, 2024
January 6, 2024
December 12, 2023

ഷിൻഡെ പാര്‍ട്ടി പിളര്‍ത്തിയത് ഇഡിയെയും സിബിഐയെയും ഭയന്ന്

Janayugom Webdesk
മുംബൈ
May 9, 2024 9:18 am

ഇഡിയെയും സിബിഐയെയും ഭയന്ന് ബിജെപിയുമായി സഖ്യമുണ്ടാക്കണമെന്ന് ഏക്‌നാഥ് ഷിൻഡെ ആവശ്യപ്പെട്ടതായി ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. ജയിലില്‍ പോകുമെന്ന ഭയം ഷിൻഡെക്കുണ്ടായിരുന്നുവെന്നും റാവത്ത് പറഞ്ഞു. 

മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്നതിന് മുമ്പാണ് ബിജെപിയുമായി സഖ്യമുണ്ടാക്കണമെന്ന ആവശ്യം ഷിൻഡെ ഉന്നയിച്ചത്. എന്നാല്‍, ശിവസേന ഇത് തള്ളുകയായിരുന്നു. 2022 ജൂണ്‍ 14ന് ഷിൻഡെ തന്നോട് സംസാരിച്ചു. ബിജെപിയില്‍ ചേരുന്നതാണ് നല്ലതെന്നും അല്ലെങ്കില്‍ ജയിലില്‍ പോകേണ്ടിവരുമെന്നും പറഞ്ഞു. എന്നാല്‍, എന്തുകൊണ്ട് ജയിലില്‍ പോകുമെന്ന് വിശദീകരിക്കാൻ ഷിൻഡെ തയാറായില്ല. വിശദമായി ചോദിച്ചപ്പോള്‍ ഇഡിയും സിബിഐയും തനിക്കെതിരെ അന്വേഷണം നടത്തുമെന്ന് മാത്രമാണ് ഷിൻഡെ പറഞ്ഞത്.

രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ഷിൻഡെ ശിവസേന വിട്ട് ബിജെപിക്കൊപ്പം സഖ്യമുണ്ടാക്കിയെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ശിവസേന സ്ഥാനാർത്ഥി രാജൻ വിചാരെയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് റാവത്ത് ഇക്കാര്യങ്ങള്‍ പറഞ്ഞത്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാൻ ഏക്‌നാഥ് ഷിൻഡെ ശ്രമിച്ചിട്ടുണ്ടെന്നായിരുന്നു സ്ഥാനാർത്ഥി വിചാരെയുടെ ആരോപണം. 2013ല്‍ നാല് എം എല്‍എമാരുമായി കോണ്‍ഗ്രസില്‍ ചേരാനാണ് ഷിൻഡെ ശ്രമിച്ചത്. എന്നാല്‍, അവസാന നിമിഷം എംഎല്‍എമാർ പിൻവാങ്ങിയതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
ഷിൻഡെ പാർട്ടി വിട്ടതിനെ തുടർന്നാണ് മഹാരാഷ്ട്രയിലെ മഹാ വികാസ് അഖാഡി സർക്കാർ തകർന്നത്. ബിജെപി പിന്തുണയോടെ ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാവുകയും ചെയ്തു.

Eng­lish Sum­ma­ry: Shinde split the par­ty fear­ing ED and CBI

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.