5 October 2024, Saturday
KSFE Galaxy Chits Banner 2

Related news

September 29, 2024
September 11, 2024
July 7, 2024
July 6, 2024
June 25, 2024
April 27, 2024
March 18, 2024
December 1, 2023
November 9, 2023
September 15, 2023

കശ്മീരില്‍ ആറ് ഭീകരരെ വധിച്ചു; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

Janayugom Webdesk
ശ്രീനഗര്‍
July 7, 2024 6:16 pm

ജമ്മു കശ്‌മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലിൽ ഹിസ്‌ബുൾ മുജാഹിദ്ദീൻ സീനിയര്‍ കമാൻഡറടക്കം ആറുപേരെ സൈന്യം വധിച്ചു. രണ്ട് ജവാന്മാര്‍ വീരമൃത്യു വരിച്ചു. കുല്‍ഗാമില്‍ രണ്ടിടങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. പിന്നാലെ രജൗരിയിലും ഭീകരാക്രമണമുണ്ടായി. 

കുല്‍ഗാമിലെ മൊദെര്‍ഗാം ഗ്രാമത്തിലാണ് ആദ്യം വെടിവയ്‌പുണ്ടായത്. ശനിയാഴ്ച ഉച്ചയോടെ മേഖലയില്‍ സുരക്ഷാ പരിശോധനയ്ക്കെത്തിയ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇവിടെ നിന്നും രണ്ട് ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഹിസ്‌ബുള്‍ മുജാഹിദ്ദീന്‍ സീനിയര്‍ കമാന്‍ഡര്‍ ഫറൂഖ് അഹമ്മദിന്റെ മരണം സൈന്യം സ്ഥിരീകരിച്ചു. തിരച്ചില്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. 

ചിന്നിഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സൈന്യം വധിച്ചു. യാവർ ബഷീർ, സാഹിദ് അഹമ്മദ് ദാർ, തൗഹീദ് അഹമ്മദ് റാഥർ, ഷകീൽ അഹമ്മദ് വാനില എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതല്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി സൂചനയുണ്ട്.
ലാന്‍സ് നായിക് പ്രദീപ് നൈനും ഹവില്‍ദാര്‍ രാജ്‌കുമാറുമാണ് ഏറ്റുമുട്ടലില്‍ മരിച്ചത്. രജൗരിയില്‍ സൈനിക ക്യാമ്പിന് നേര്‍ക്ക് ഭീകരര്‍ വെടിയുതിര്‍ത്തു. തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റു. വെടിയുതിര്‍ത്ത ഭീകരരെ കണ്ടെത്താനായി പ്രദേശത്ത് സൈന്യം തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ മാസം 26ന് കശ്‌മീരിലെ ദോഡ ജില്ലയില്‍ ആറ് മണിക്കൂറിലേറെ വെടിവയ്‌പ് നടന്നിരുന്നു. ജൂണ്‍ 11ലെ ഏറ്റുമുട്ടലില്‍ ആറ് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു.

Eng­lish Sum­ma­ry: Six ter­ror­ists killed in Kash­mir; Two sol­diers martyred

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.