
ജപ്പാന്റെ വടക്കന്‍ മേഖലയില്‍ കനത്ത മഞ്ഞുവീഴ്ച. കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന മഞ്ഞുവീഴ്ചയില്‍ 30 പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ അമോറിയിലെ ചില ഭാഗങ്ങളില്‍ 4.5 മീറ്റർ (14 അടി) വരെ മഞ്ഞുവീഴ്ചയുണ്ടായി. അമോറി നഗരത്തിൽ 1.8 മീറ്റർ വരെ ഉയരത്തിലാണ് മഞ്ഞുമൂടികിടക്കുന്നത്.
ഹോൺഷു ദ്വീപിന്റെ മധ്യ, വടക്കൻ പ്രദേശങ്ങളിൽ സാധാരണയുടെ ഇരട്ടിയിലധികം മഞ്ഞുവീഴ്ചയുണ്ടായി. പ്രാദേശിക അധികാരികളെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ സെെന്യത്തെ വിന്യസിച്ചു. കൂടുതൽ മരണങ്ങൾ തടയാൻ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി സനേ തകായിച്ചി മന്ത്രിമാരോട് നിര്‍ദേശിച്ചു. സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. പൊതുഗതാഗത സേവനങ്ങളും നിര്‍ത്തിവച്ചിട്ടുണ്ട്. ട്രക്കുകളും യന്ത്രങ്ങളും വിന്യസിച്ചെങ്കിലും തുടര്‍ച്ചയായി മഞ്ഞുവീഴ്ചയുണ്ടാകുന്നതിനാല്‍ മഞ്ഞ് നീക്കം ചെയ്യുന്നതില്‍ പ്രതിസന്ധിയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.