ഐപിഎല്‍ പതിനാലാം സീസണ്‍ നാളെ ദുബൈയില്‍ വീണ്ടും പുനരാരംഭിക്കും. നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്സിനെ ആദ്യ മത്സരത്തില്‍ നേരിടും. യുഎഇ സമയം വൈകീട്ട് ആറിന് ദുബായി ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം. മത്സരം കാണാൻ എത്തുന്നവർ 48 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ് പരിശോധനാ ഫലം ഹാജരാക്കണമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം ദുബായ് സ്റ്റേഡിയത്തിൽ എത്തുന്നവർക്ക് കോവിഡ് പരിശോധനാ ഫലം ആവശ്യമില്ല. വാക്സിനെടുത്തവർക്ക് മാത്രമാണ് എല്ലാ സ്റ്റേഡിയങ്ങളിലേക്കും പ്രവേശനം.
ഷാർജയിലും അബുദാബിയിലും അൽഹുസ്ൻ ആപ്പിൽ പച്ച സിഗ്നൽ ലഭിക്കണം. എന്നാല്‍ 16 വയസിൽ താഴെയുള്ളവർക്ക് വാക്സിനേഷനും കൊവിഡ് പരിശോധനയും നിർബന്ധമില്ല. ദുബായിൽ 12 വയസിൽ താഴെയുള്ളവർക്കാണ് ഇളവ്. അബുദാബിയിൽ 12 – 15 വയസിനിടയിൽ ഉള്ളവർക്ക് വാക്സിനേഷൻ നിർബന്ധമില്ലെങ്കിലും കൊവിഡ് പരിശോധനാ ഫലം നിർബന്ധമാണ്. 12 വയസിൽ താഴെയുള്ളവർക്ക് രണ്ടും നിർബന്ധമില്ല. ഏറ്റവും കുറവ് ടിക്കറ്റ് നിരക്ക് അബുദാബിയിലാണ്. 60 ദിർഹമാണ് ഇവിടെ. ദുബായിലും ഷാർജയിലും ഏറ്റവും കുറഞ്ഞ നിരക്ക് 200 ദിർഹമാണ്. ഫൈനൽ ഉൾപ്പെടെ 31 മത്സരങ്ങളാണ് യു. എ. ഇയിൽ നടക്കുന്നത്.
ENGLISH SUMMARY:The 14th season of the IPL will resume in Dubai tomorrow
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.