9 December 2025, Tuesday

അവസാനത്തെ അത്താഴം

ഹബീബ് പെരുംതകിടിയിൽ
April 20, 2025 3:00 am
പ്രവാചകന്റെ തിരുവഴിയിൽ
അവസാനത്തെ അത്താഴവും
കഴിച്ചനാഥരായി നാമിരിക്കുന്നു
നഷ്ടങ്ങളുടെ ഋതുകോണിൽ
നാഥന്റെ നാദങ്ങൾ തിരയുമ്പോൾ
നമ്മളിൽ ഒരാൾ യൂദാസായി
പിന്നണിയിലെവിടെയൊ ഒളിഞ്ഞിരിക്കുന്നു
മറഞ്ഞിരുന്നാലും തിരിഞ്ഞിരുന്നാലും
മുപ്പതു വെള്ളികാശിൻ തിളക്കം
കണ്ണിനെ മഞ്ഞളിപ്പിക്കുമ്പോൾ
ഇരുളിലും നിൻ ഫണമുയർന്നാടുന്നു
നമ്മൾ പരസ്പരം പങ്കിടുന്നതും
പാപത്തിന്റെ മുഖചിത്രം 
നമ്മൾ പരസ്പരം നുണഞ്ഞിറക്കുന്നതൊ
രക്തം വീഞ്ഞാക്കിയവന്റെ ചുടുകണ്ണിർ 
നമ്മൾ പരസ്പരം കലഹിക്കുന്നതു
മനഃസാക്ഷി നഷ്ടമായൊരു 
വഴിവാണിഭത്തിൻ മതാന്തരങ്ങളിൽ  
നമ്മൾ സാക്ഷിയാകും ഘാതകന്റെ
കരഘോഷങ്ങളിൽ 
"യൂദാ" പ്രവാചകന്റെ തിരുവഴിയിൽ
നിനക്കു ഞാൻ തന്നോരു പ്രകാശിത രൂപവും
പ്രവാചകന്റെ മറുമൊഴിയിൽ
നീ വരിച്ചോരു ഒറ്റുകാരന്റെ ഭാവവും
കാലടികളിൽ നിന്നു നീ പഠിക്കാത്ത പാഠവും
കാലാന്തരങ്ങളിൽ നിന്റെ നാട്യവും 
നിനക്കുതന്നെ വിനയെന്നു നീ അറിയേണം.
"യൂദാ" നീയെന്നെ തിരയുകിൽ
നിന്നിൽ ഞാനെത്തെപ്പെടും
നീയെന്നെ തഴയുകിൽ
നിന്നാൽ ഞാൻ കൊല്ലപ്പെടും
നിനക്കു വചനം നൽകിയതും ഞാൻ തന്നെ
നിനക്കു നഷ്ടപ്പെട്ടതും ഞാൻ തന്നെ 
നിന്നെ നീയാക്കിയതും നീ തന്നെ 
അഞ്ചപ്പങ്ങളാൽ അയ്യായിരങ്ങളെ
തീറ്റിച്ചതു നീ മറുന്നുവൊ?
വെള്ളം വീഞ്ഞാക്കി ദാഹം ശമിപ്പിച്ചതും
മറന്നുവൊ?
കുരിശിൽ നിനക്കായ് നൊന്തു നീറിയതും 
വെടിയുണ്ടയാൽ വീണു പിടഞ്ഞതും മറന്നുവൊ?
പ്രവാചകന്റെ തിരുവഴിയിൽ
അവസാനത്തെ അത്താഴവും
കഴിച്ചുയര്‍ത്തെഴുന്നെൽപ്പിന്റെ
ചിത്രവും പ്രതീഷിച്ചനാഥരായി
നാമിരിക്കുന്നു 
വീണ്ടുമൊരു നവോഥാനം പുലരുവാൻ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.