
കേന്ദ്ര സർക്കാർ തൊഴിലാളി വിരുദ്ധമായ ലേബർ കോഡുകൾ പിൻവലിക്കുക, വിലക്കയറ്റം തടയുക എല്ലാ അസംഘടിത കരാർ തൊഴിലാളികൾക്കും സ്‌കീം വർക്കർമാർക്കും പ്രതിമാസം 26000 രൂപ മിനിമം വേതനം നിശ്ചയിക്കുക, പൊതുമേഖലാ ഓഹരി വില്പന അവസാനിപ്പിക്കുക,സ്കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക,ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ രാജ്യവ്യാപകമായി നടക്കുന്ന ദേശീയ പണിമുടക്ക് സമരം വിജയമാക്കുവാൻ എല്ലാ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് എഐടിയുസി സംസ്ഥാന കൗൺസിൽ അഭ്യർത്ഥിച്ചു.
എല്ലാ മേഖലയിലും തൊഴിലാളികൾ സമ്പൂർണ്ണമായി പണിമുടക്ക് നടത്തി പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുക്കണമെന്നും സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ്,ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു. രാജ്യത്ത് 60 കോടി തൊഴിലാളികൾ പണിമുടക്കിന്റെ ഭാഗമാകും.
തിരുവനന്തപുരത്ത് രാവിലെ 10ന് രാജ് ഭവനിലേക്ക് നടക്കുന്ന തൊഴിലാളി മാർച്ച് 10,000 തൊഴിലാളികൾ പങ്കെടുക്കും. മാർച്ചും ധർണ്ണയും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ അധ്യക്ഷത വഹിക്കും. സംസ്ഥാനത്ത് ജില്ല, മണ്ഡലം,പഞ്ചായത്ത് കേന്ദ്രങ്ങളിൽ സംയുക്ത ട്രേഡ് യൂണിയന്റെ പ്രതിഷേധ പ്രകടനങ്ങൾ നടക്കും, സംസ്ഥാനതൊട്ടാകെ 1020 കേന്ദ്രങ്ങളിൽ പ്രതിഷേധ മാർച്ചും യോഗങ്ങളും സംഘടിപ്പിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.