24 May 2025, Saturday
KSFE Galaxy Chits Banner 2

Related news

March 21, 2025
March 8, 2025
March 1, 2025
February 12, 2025
December 13, 2024
August 15, 2024
March 18, 2024
January 21, 2024
October 5, 2023
September 24, 2023

റഷ്യ- ഉക്രെയ്ന്‍ യുദ്ധം; 10800 പേരെ ഇന്ത്യയിലെത്തിച്ചതായി കേന്ദ്രം

Janayugom Webdesk
ന്യൂഡല്‍ഹി
March 5, 2022 10:22 am

ഉക്രെയ്നില്‍ നിന്ന് ഇതിനകം 10,800 ഇന്ത്യക്കാരെ പ്രത്യേക വിമാനങ്ങളില്‍ നാട്ടിലെത്തിച്ചതായി കേന്ദ്രസര്‍ക്കാര്‍. 43 പ്രത്യേക സിവിലിയന്‍ വിമാനങ്ങള്‍ വഴി 9,364 പേരെയും സി ‑17 ന്റെ ഏഴ് വിമാനങ്ങളിലൂടെ ഇതുവരെ 1,428 പേരെയും ഒഴിപ്പിച്ചതായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. സി-17 വിമാനത്തില്‍ 9.7 ടണ്‍ ദുരിതാശ്വാസ സാമഗ്രികളും എത്തിച്ചു നല്‍കി. ഇതുവരെ 20,000 ഇന്ത്യക്കാര്‍ ഉക്രെയ്ന്‍ അതിര്‍ത്തി വിട്ടതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി മാധ്യമങ്ങളോട് പതികരിച്ചു.

ഉക്രെയ്നില്‍ നിന്ന് മുഴുവന്‍ ഇന്ത്യക്കാരെയും ഒഴിപ്പിക്കുന്നത് വരെ വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഉക്രെയ്നിന്‍റെ കിഴക്കന്‍ ഭാഗമായ ഖാര്‍കിവ്, പിസോചിന്‍ എന്നിവിടങ്ങളിലാണ് രക്ഷാദൗത്യം കൂടുതല്‍ ശദ്ധപതിപ്പിച്ചിരിക്കുന്നത്. അവിടേക്ക് ഏതാനും ബസുകളും എത്തിക്കാനായിട്ടുണ്ട്. 300- ഓളം ഇന്ത്യക്കാര്‍ ഖാര്‍കിവിലും 900 പേര്‍ പിസോചിനിലും 700 ലധികം പേര്‍ സുമിയിലും കുടുങ്ങിക്കിടക്കുന്നുെന്ന് അരിന്ദം ബാഗ്ചി പറഞ്ഞു. ഇതിനിടെ, ഉക്രെയ്നിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. കേന്ദ്രമന്ത്രിമാരായ ഡോ. എസ് ജയശങ്കര്‍, പിയൂഷ് ഗോയല്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

 

Eng­lish Sum­ma­ry: 10,800 Indi­ans repa­tri­at­ed to India

 

You may like this video also

Kerala State - Students Savings Scheme

TOP NEWS

May 24, 2025
May 24, 2025
May 23, 2025
May 23, 2025
May 23, 2025
May 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.