19 May 2024, Sunday

Related news

May 2, 2024
May 2, 2024
April 24, 2024
April 22, 2024
February 24, 2024
February 16, 2024
February 13, 2024
February 10, 2024
February 9, 2024
February 1, 2024

കേന്ദ്രത്തിന്റെ വാഹനം പൊളിക്കല്‍ നയം വന്‍കിട കമ്പനികളെ സഹായിക്കാന്‍: മന്ത്രി ആന്റണി രാജു

Janayugom Webdesk
തിരുവനന്തപുരം
August 24, 2021 8:19 pm

കേന്ദ്ര സര്‍ക്കാരിന്റെ വാഹന പൊളിക്കല്‍ നയത്തോട് യോജിപ്പില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. വാഹനത്തിന്റെ കാലപ്പഴക്കമല്ല കണ്ടീഷനാണ് നോക്കേണ്ടത്. സ്കൂള്‍ബസുകള്‍ ഉള്‍പ്പടെയുള്ളവ വളരെ കുറച്ച് സമയം മാത്രമാണ് ഉപയോഗിക്കുന്നത്. അവ ആകെ ഓടുന്ന കിലോമീറ്ററും ഉപയോഗിക്കുന്ന വര്‍ഷങ്ങളും നോക്കിയാല്‍ ഈ നയം എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്നത് വ്യക്തമാകുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വാഹനങ്ങള്‍ എല്‍എന്‍ജി, സിഎന്‍ജി എന്നിവയിലേക്ക് മാറ്റി പരിസ്ഥിതി മലിനീകരണം കുറയ്ക്കാന്‍ വേണ്ട സഹായങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്. പുതിയ നയം വന്‍കിട വാഹന നിര്‍മ്മാണ കമ്പനികളെ സഹായിക്കാനുള്ള നീക്കം മാത്രമാണ്. പൊല്യൂഷന്‍, ഫിറ്റ്നസ് തുടങ്ങി അതില്‍ പ്രതിപാദിക്കുന്ന വ്യവസ്ഥകളില്‍ അവ്യക്തതയുണ്ട്. ഇക്കാര്യങ്ങളെല്ലാം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പെടുത്തും. കെഎസ്ആര്‍ടിസി 15 വര്‍ഷത്തിന് മുകളിലുള്ള എല്ലാ വാഹനങ്ങളും മാറ്റിക്കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.