19 December 2025, Friday

Related news

July 20, 2025
June 10, 2025
February 6, 2025
October 17, 2024
June 30, 2024
June 28, 2024
May 7, 2024
October 12, 2023
February 14, 2023
January 15, 2023

കോഴിക്കോട്ട് വീണ്ടും അമീബിക്ക് മസ്തിഷ്കജ്വരം: പന്ത്രണ്ടുകാരന് രോഗം സ്ഥീരികരിച്ചു

Janayugom Webdesk
കോഴിക്കോട്
June 28, 2024 9:15 pm

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന പന്ത്രണ്ടുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരി ലാബിൽ നടത്തിയ പിസിആർ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
നേരത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് കണ്ടെത്തിയിരുന്നു. സ്ഥിരീകരണത്തിനായി പോണ്ടിച്ചേരിയിലെ പരിശോധന ഫലം കൂടി കാത്തിരിക്കുകയായിരുന്നു. ഇന്നാണ് ഫലം പുറത്തുവന്നത്. പ്രാഥമികമായി രോഗത്തെക്കുറിച്ച് നേരത്തെ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചികിത്സ ആരംഭിച്ചിരുന്നു. കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്ന് സ്വകാര്യ ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗം ഡോക്ടർ അബ്ദുൾ റൗഫ് പറഞ്ഞു. 

കുട്ടി കുളിച്ച ഫറോക്ക് കോളജിനടുത്ത അച്ചനമ്പലം കുളത്തിലെ ജലത്തിന്റെ പരിശോധനാ ഫലം ലഭ്യമായിട്ടില്ല. കുളം പൊതുജനങ്ങൾ ഉപയോഗിക്കുന്നത് നഗരസഭ വിലക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കണ്ണൂർ സ്വദേശിനിയായ 13കാരി കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചിരുന്നു. കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബു-ധന്യ ദമ്പതികളുടെ മകൾ ദക്ഷിണ (13) ആണ് മരിച്ചത്. കഴിഞ്ഞ മാസം മലപ്പുറം സ്വദേശിയായ അഞ്ചുവയസുകാരിയും ഇതേ രോഗം ബാധിച്ചു മരിച്ചിരുന്നു.

Eng­lish Sum­ma­ry: A 12-year-old from Kozhikode was diag­nosed with amoe­bic encephalitis

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.