ബില്‍ക്കിസ് ബാനു ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് ലഭിച്ച വരവേല്‍പ്പില്‍ ഞെട്ടി സൈബര്‍ലോകം. ഗോദ്ര കലാപത്തിനിടെ 21 കാരിയും ഗര്‍ഭിണിയുമായ ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും മൂന്ന് വയസുള്ള കുട്ടി ഉള്‍പ്പെടെ ഏഴ് പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികള്‍ക്ക് നല്‍കിയ വരവേല്‍പ്പാണ് സൈബറിടങ്ങളില്‍ വന്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.
2002ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ബലാത്സംഗത്തിനിരയാകുമ്പോള്‍ അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു ബില്‍ക്കിസ്. മൂന്ന് വയസുള്ള കുട്ടി ഉള്‍പ്പെടെ ഏഴ് പേരെയാണ് ഇവര്‍ കൊലപ്പെടുത്തിയത്. 2008‑ലാണ് കേസിലെ പ്രതികള്‍ക്ക് മുബൈ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ബോംബെ ഹൈക്കോടതിയും ഈ വിധി ശരിവെക്കുകയായിരുന്നു. നിലവിൽ 15 വര്‍ഷത്തിലേറെയായി പ്രതികള്‍ ജയിലിലാണ്.
ഇവരിൽ ഒരാൾ തന്നെയാണ് മോചനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ജീവപര്യന്തം ശിക്ഷയില്‍ തടവില്‍ കഴിയുകയായിരുന്നു പ്രതികൾ. ഗുജറാത്ത് സര്‍ക്കാർ ഇവരുടെ ശിക്ഷാ നടപടി ഇളവ് ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് പ്രതികളെ മോചിപ്പിച്ചത്. ഗോദ്രയിലെ സബ് ജയിലില്‍ ആയിരുന്നു ഇവർ. ശിക്ഷ ഇളവ് ചെയ്തുകൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് പുറത്തിറങ്ങിയത് ഞായറാഴ്ചയാണ്. പുറത്തിറങ്ങിയ പ്രതികളെ മധുരം നല്‍കിയാണ് ജയിലിനു പുറത്തുള്ളവര്‍ സ്വീകരിച്ചത്. എഴുത്തുകാരന്‍ അശോക് സ്വെയിന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു.
These 11 who are being welcomed with sweets were sentenced for life by the court but released by the govt for gang-raping a pregnant muslim woman, Bilkis Bano during 2002 Gujarat riot. They had also killed her 7 family members, including her 3yr daughter. pic.twitter.com/UqzTed5bbO
— Ashok Swain (@ashoswai) August 16, 2022
English Summary: accused in bilkis banu rape case get huge welcome
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.