വാക്കുകളാൽ നിർവ്വചിക്കാനാവാത്ത പോരാട്ടവീര്യവുമായി രക്തസാക്ഷിത്വത്തിലേക്ക് നടന്നുകയറിയ പന്ത്രണ്ടുകാരൻ അനഘാശയൻ ഉൾപ്പെടെയുള്ളവരുടെ സ്മരണയിൽ മേനാശ്ശേരി ഗ്രാമം ഒരിക്കൽകൂടി ചുവപ്പണിഞ്ഞു. തൊഴിലാളി വർഗ്ഗ പോരാട്ടത്തിന്റെ സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്ത ധീരരക്തസാക്ഷികളുടെ സ്മരണയിൽ പുതുതലമുറ പോരാട്ട പ്രതിജ്ഞ പുതുക്കി. മേനാശ്ശേരി രക്തസാക്ഷികൾക്ക് ശ്രദ്ധാജ്ഞലി അർപ്പിക്കാനായി ആയിരങ്ങളാണ് എത്തിച്ചേർന്നത്. വിവിധ വാർഡ് വാരാചരണ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചന മേനാശ്ശേരി രക്തസാക്ഷികൾക്ക് മരണമില്ലെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു. ഇരു കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളുടെയും സമരസേനാനികളുടേയും സാന്നിധ്യവും ചടങ്ങിന് ആവേശം പകർന്നു.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ് അഡ്വ. ടി എം ഷെരീഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പിഡി ബിജു സ്വാഗതം പറഞ്ഞു. സിപിഐ ദേശിയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എംപി, സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്, കൃഷിമന്ത്രി പി പ്രസാദ്, സിപിഐ(എം) ജില്ലാ സെക്രട്ടറി ആർ നാസർ, സി ബി ചന്ദ്രബാബു, എൻ എസ് ശിവപ്രസാദ്, എം എം ആരിഫ് എംപി, എം സി സിദ്ധാർത്ഥൻ, പി കെ സാബു, എന്‍ പി ഷിബു എന്നിവർ സംസാരിച്ചു.
English Summary: Anniversary of the Menassery struggle
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.