3 May 2024, Friday

ബികെഎംയു സംസ്ഥാന സമ്മേളനത്തിന് പാലക്കാട്ട് ആവേശോജ്വല തുടക്കം

Janayugom Webdesk
പാലക്കാട്
September 28, 2023 8:05 am

ബി കെ എം യു 15-ാം സംസ്ഥാന സമ്മേളനത്തിന് പാലക്കാട്ട് ആവേശോജ്വല തുടക്കമായി. ഇന്നലെ വൈകിട്ട് സി പി ഐ ജില്ലാ ഓഫീസിന് മുന്നിൽ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള പതാക‑കൊടിമര ജാഥകൾ ഒന്നിച്ച് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിന് സമീപം സംഗമിച്ചു. തുടര്‍ന്നു നടന്ന സമ്മേളനം കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ അനിഷേധ്യ ശക്തിയായി കര്‍ഷക തൊഴിലാളികള്‍ മാറിയതിന് പിന്നില്‍ മുന്‍കാല കമ്മ്യൂണിസ്റ്റ് പോരാളികളുടെ കഠിന പ്രയത്നമാണുള്ളതെന്ന് മന്ത്രി അനുസ്മരിച്ചു. ജന്മിത്വത്തിനെതിരെ പോരാടിയ കര്‍ഷക തൊഴിലാളികള്‍ സംസ്ഥാനത്തെ കാര്‍ഷിക രംഗത്തിന് നല്‍കുന്ന സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം അനുസ്മരിച്ചു.

സംഘാടക സമിതി ചെയര്‍മാന്‍ കെ പി സുരേഷ് രാജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബികെഎംയു ദേശീയ പ്രസിഡന്റ് എന്‍ പെരിയസ്വാമി, വെെസ് പ്രസിഡന്റ് കെ ഇ ഇസ്മയില്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, സംസ്ഥാന പ്രസിഡന്റ് എകെ ചന്ദ്രന്‍, ജനറല്‍ സെക്രട്ടറി പികെ കൃഷ്ണന്‍, കെ രാജന്‍, ദേശീയ‑സംസ്ഥാ­ന നേതാക്കള്‍ പങ്കെടുത്തു സംസാരിച്ചു. ജില്ലാ സെക്രട്ടറി സി രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ സംസ്ഥാന സമിതി അംഗം വാസുദൈവന്‍ തെന്നിലാപുരം നന്ദി പറഞ്ഞു.
ഇന്ന് രാവിലെ 10ന് ജെ എം മഹല്‍ഹാളില്‍ (കെഡിമോഹനന്‍നഗറില്‍) നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 

സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ കൃഷ്ണന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും. വെെകിട്ട് 4ന് ‘ഭൂപരിഷ്കരണ നിയമം രണ്ടാം വായന’ എന്ന വിഷയത്തെ ആ സ്പദമാക്കിയുള്ള സെമിനാര്‍ ബി കെഎംയു ദേശീയ വെെസ് പ്രസിഡന്റ് കെ ഇ ഇസ്മയില്‍ ഉദ്ഘാടനം ചെയ്യും. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെപി രാജേന്ദ്രന്‍ വിഷയം അവതരിപ്പിക്കും. ബികെഎംയു സംസ്ഥാന പ്രസിഡന്റ് എകെ ചന്ദ്രന്‍, കെഎസ് കെടിയു സംസ്ഥാന വെെ.സ് പ്രസിഡന്റ് ആര്‍ ചിന്നക്കുട്ടന്‍, മുന്‍ ബികെഎയും എന്നിവര്‍ സംസാരിക്കും.

Eng­lish Sum­ma­ry: BKMU State Con­fer­ence gets off to an start in Palakkad

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.